കൊല്ലം: നവീകരണ പദ്ധതികൾ അഴിമതിയിൽ മുങ്ങിയതോടെ കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിന്റെ ആഴം കുറയുന്നു.
ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടുന്ന തടാകത്തിന്റെ ആഴം മദ്ധ്യഭാഗത്ത് 14.6 മീറ്ററും കരയോട് ചേർന്ന് 3 മുതൽ 4 മീറ്ററായും കുറഞ്ഞതായാണ് അടുത്തിടെ പഠനം നടത്തിയ ഹൈഡ്രോഗ്രാഫിക് വിഭാഗം കണ്ടെത്തിയത്.
സംരക്ഷണത്തിനും നവീകരണത്തിനും പ്രധാന്യം നൽകാതിരുന്നതാണ് കായലിന്റെ നാശത്തിന് കാരണമായത്. 1998 മുതൽ ഏതാണ്ട് 87 കോടി രൂപയുടെ എട്ട് പദ്ധതികൾ വിവിധ കാലങ്ങളിലായി പ്രഖ്യാപിച്ചെങ്കിലും മിക്കതും നടപ്പായില്ല.
നടപ്പാക്കിയതാകട്ടെ അഴിമതിയിൽ മുങ്ങി. അടുത്ത കാലങ്ങളിൽ വേനൽ കനക്കുമ്പോൾ കായൽ വരളുന്നന് ശുദ്ധജല വിതരണത്തെയും ബാധിച്ചു. കെ.ഐ.പി കനാലിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് ശുദ്ധീകരണ പ്ളാന്റിലെത്തിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്.
കല്ലടയാറ്റിൽ തടയണ കെട്ടി കായലിൽ വെള്ളം എത്തിക്കാൻ 2014ൽ ആവിഷ്കരിച്ച 14.50 കോടിയുടെ പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു. ഇതിലൂടെ
സർക്കാരിന് 8.5 കോടിയുടെ നഷ്ടമാണുണ്ടായത്. നാലുകോടിയുടെ പൈപ്പ് അടുത്തകാലം വരെ കായൽക്കരയിൽ തുരുമ്പെടുത്ത് കിടന്നു.
പൈപ്പ് മാറ്റാൻ ചെലവഴിക്കുന്നതാകട്ടെ 7 ലക്ഷം രൂപയും.
മൊട്ടക്കുന്നുകളുടെ നാശം
ക്ഷതമേൽപ്പിച്ചു
കായലിന് കാവലായിരുന്ന മൊട്ടക്കുന്നുകളുടെ നാശമാണ് തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. വികസന പദ്ധതികൾക്ക് കുന്ന് ഇടച്ചുനിരത്തിയതും കായലിന് ക്ഷതമേൽപ്പിച്ചു. തുടർ കൈയേറ്റങ്ങളും മണ്ണൊലിപ്പും നാശത്തിന്റെ ആക്കം കൂട്ടി.
കായൽ വിസ്തൃതി - 4.75 ചതുരശ്ര കിലോമീറ്റർ
ഇപ്പോൾ - 3.75 ചതുരശ്ര കിലോമീറ്റർ
2018ൽ തടാക സംരക്ഷണത്തിന് ലഭിച്ചത് 59,63,000 രൂപയാണ്. പ്രത്യേക കമ്മിറ്റി രൂപീകരിച്ച് ബോധവത്കരണം നടത്തിയതിന് 22,75,000 രൂപ ചെലവഴിച്ചെന്നാണ് വിവിരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി. പായൽ നീക്കം ചെയ്യാൻ മൂന്ന് ലക്ഷവും പഠനങ്ങൾക്ക് 14 ലക്ഷവും ചെലവഴിച്ചത്രേ.
കെ.കരുണാകരൻ പിള്ള,
ചെയർമാൻ, തടാക സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |