കൊല്ലം: വ്യത്യസ്ത മത്സ്യയിനങ്ങളുടെ കലവറയായ മരുത്തടി വട്ടക്കായലിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. നെയ്യ് നെത്തോലി ഇനത്തിൽപ്പെട്ട മീനുകളാണ് കൂടുതലായും ചത്തത്. ആറുമാസം മുമ്പും കായലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയിരുന്നു.
തിലോപ്പിയ ഇനത്തിലെ മത്സ്യങ്ങളാണ് അന്ന് ചത്തത്. കായലിൽ വിഷം കലർത്തിയതാണോയെന്ന് സംശയമുണ്ട്. എഴുപതോളം മത്സ്യത്തൊഴിലാളികൾ മുപ്പതോളം വള്ളങ്ങളിൽ കായലിനെ ആശ്രയിച്ച് കഴിയുന്നുണ്ട്. വട്ടക്കായലിന് സമീപത്തെ കട്ടയ്ക്കൽ കായലുമായി ബന്ധിക്കുന്നിടത്ത് പുതുതായി ചീപ്പ് നിർമ്മിച്ചിരുന്നു. അഷ്ടമുടി കായലിൽ നിന്ന് ഉപ്പുവെള്ളം കട്ടയ്ക്കൽ കായൽ വഴി വട്ടക്കായലിൽ എത്താതിരിക്കാനാണ് ചിപ്പ് നിർമ്മിച്ചത്. എന്നാൽ സാമൂഹ്യവിരുദ്ധർ രാത്രിയിൽ ചിപ്പ് ഉയർത്തിവയ്ക്കുന്നത് പതിവായിട്ടുണ്ട്.
തുടരെ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നുണ്ട്. സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണം. ഫിഷറീസ് മന്ത്രിക്കും സുജിത്ത് വിജയൻ പിള്ള എം.എൽ.എയ്ക്കും പൊലീസിനും പരാതി നൽകി.
മോഹൻദാസ്, പ്രസിഡന്റ്
ജയൻ പോങ്ങ, സെക്രട്ടറി
വട്ടക്കായൽ സംരക്ഷണ സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |