കോഴിക്കോട്: ലൈബ്രറി തുറക്കൂ, ഞങ്ങൾക്ക് പഠിക്കണം എന്ന മുദ്രാവാക്യവുമായി മെഡിക്കൽകോളജ് വിദ്യാർഥികൾ നടത്തുന്ന സമരം നാലാം ദിവസത്തിൽ. മാദ്ധ്യമങ്ങളടക്കം വിഷയം ഏറ്റെടുത്തിട്ടും അധികൃതർ മൗനംപാലിക്കുന്നത് തികഞ്ഞ അനാസ്ഥയാണെന്നും പ്രശ്‌നത്തിന് പരിഹാരമാവുന്നതുവരെ പ്രിൻസിപ്പൽ ഓഫീസിനുമുമ്പിൽ അനിശ്ചിതകാല സമരവുമായി മുന്നോട്ടുപോകുമെന്നും മെഡിക്കൽകോളജ് വിദ്യാർത്ഥി യൂണിയൻ. ' ഞങ്ങൾക്ക് പരീക്ഷയാണ് പഠിക്കാൻ ഒരുപാടുണ്ട്. പഠിക്കണം, അതിന് പാഠപുസ്തകങ്ങൾ മാത്രം പോര റഫറൻസും വേണം, അതിനാണീ സമരം '' മെഡിക്കൽ കോളേജ് യൂണിയൻ സെക്രട്ടറി ഹെന്ന ഹനാൻ. മെഡിക്കൽ കോളജ് ഓപ്പൺ ലൈബ്രറിയിലെ സമയനിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന്ദിവസമായി വിദ്യാർത്ഥികൾ അനിശ്ചിതകാല സമരത്തിലാണ്. വിഷയത്തിൽ ഇതുവരെ പ്രിൻസിപ്പൽ ഇടപെട്ടിട്ടില്ല. യു.ജി, പി.ജി വിദ്യാർത്ഥികൾക്ക് പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ പഠിക്കാൻ ഓപ്പൺ ലൈബ്രറി 24 മണിക്കൂറും തുറക്കില്ലെന്ന അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ രാത്രി വൈകിയും പുസ്തകം വായിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. 24 മണിക്കൂറും ലൈബ്രറി തുറന്നുതരണമെന്ന ആവശ്യം വിദ്യാർത്ഥികൾ നേരത്തേ ഉന്നയിച്ചിരുന്നു. എന്നാൽ ആവശ്യം അംഗീകരിച്ച് ലൈബ്രറി തുറന്നപ്പോൾ ആൺകുട്ടികൾക്ക് മാത്രമായിരുന്നു 24 മണിക്കൂർ പ്രവേശനമുണ്ടായിരുന്നത്. 9.30ക്ക് ശേഷം പെൺകുട്ടികൾക്ക് പ്രവേശനമില്ലായിരുന്നു. പ്രശ്‌നമാക്കിയതോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 24 മണിക്കൂറുള്ള ലൈബ്രറി സൗകര്യം തന്നെ ഒഴിവാക്കുകയാണുണ്ടായത്. സമയ നിയന്ത്രണം നീക്കണമെന്നാവശ്യപ്പെട്ട് നേരത്തെ ഓപ്പൺ ലൈബ്രറിയിലിരുന്ന് വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ ചർച്ചക്ക് വിളിച്ചെങ്കിലും തീരുമാനമായില്ല. ഇതോടെയാണ് സമരം പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നലേക്ക് മാറ്റിയത്.
കഷ്ടമാണ് ഹോസ്റ്റൽ മുറികളിലെ പഠനം
നിലവിൽ വിദ്യാർത്ഥികളുടെ ഹോസ്റ്റലുകളിൽപഠിക്കാൻതീരെ സൗകര്യമില്ലാത്ത സ്ഥിതിയാണ്.
ചെറിയ മുറികളിൽ ആറു പേര് വരെ തിങ്ങി നിറഞ്ഞാണ് താമസിക്കുന്നത്. പഠിക്കാൻ പഠനമുറികളുമില്ലെന്ന് സമരത്തിന് നേതൃത്വം നൽകുന്ന വിദ്യാർഥികൾ. യു.ജി, പി.ജി വിദ്യാർത്ഥികൾക്ക് പരീക്ഷഅടുത്തസമയമായതിനാൽ വിദ്യാർത്ഥികൾ പഠിക്കാൻപ്രയാസപ്പെടുകയാണ്.ഈസാഹചര്യത്തിലാണ് ഓപ്പൺലൈബ്രറിതുറക്കണെന്ന്ആവശ്യപ്പെട്ട് രംഗത്തെത്തിയത്. എന്നാൽ മതിയായ സ്റ്റാഫുകളില്ല,ലൈബ്രേിയന് അസൗര്യമാണ് എന്നിങ്ങനെയുള്ള മുടന്തൻവിശദീകരണങ്ങളാണ് അധികൃതർ നൽകുന്നത്. ആവശ്യം അംഗീകരിക്കും വരെ പഠിപ്പുസമരവുമായി മുന്നോട്ടുപോകുമെന്നും വിദ്യാർത്ഥികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |