SignIn
Kerala Kaumudi Online
Thursday, 19 September 2024 2.31 AM IST

ഇനി സ്രാങ്ക്! യാത്രാബോട്ടുകളും മത്സ്യബന്ധന ബോട്ടുകളും സന്ധ്യയ്ക്ക് ചെറുത്; ഇനി വളയം പിടിക്കുക ഇവയിൽ

Increase Font Size Decrease Font Size Print Page
sandhya

കേരളത്തിലെ ആദ്യത്തെ വനിതാ ബോട്ട് മാസ്റ്റർ എന്ന പദവി കരസ്ഥമാക്കി പെരുമ്പളം തുരുത്തേൽ എസ്. സന്ധ്യ. കേരള ഇൻലാൻഡ് വെസൽ റൂൾ 2010 പ്രകാരം നടന്ന സ്രാങ്ക് ടെസ്റ്റിലാണ് സന്ധ്യ വിജയിയായത്. ബാർജ്ജ്, മത്സ്യബന്ധന വെസൽ തുടങ്ങിയ ജല വാഹനങ്ങൾ ഓടിക്കാൻ കെ.ഐ.വി. സ്രാങ്ക് ലൈസൻസ് ഉള്ളവർക്കേ അനുവാദമുള്ളൂ.

ലാസ്കർ ലൈസൻസോടെ കുറഞ്ഞത് രണ്ട് വർഷം ബോട്ടിൽ ജോലി ചെയ്തിട്ടുള്ളവർക്ക് സ്രാങ്ക് പരീക്ഷയ്ക്ക് അപേക്ഷിക്കാം. അഞ്ച് ദിവസത്തെ ക്ലാസിന് ശേഷം ബോട്ടിൽ നടത്തുന്ന ട്രയൽ പാസാകുന്നവർക്കായി മാത്രം നടത്തുന്ന എഴുത്ത് പരീക്ഷ. ഇത് വിജയിക്കുന്നവർക്കാണ് ലൈസൻസ് ലഭിക്കുക.

വിഴിഞ്ഞം, തിരുവനന്തപുരം, കൊല്ലം, കൊടുങ്ങല്ലൂർ തുടങ്ങിയ പോർട്ടുകളിൽ ഈ പരീക്ഷ നടത്തുന്നുണ്ട്. ആലപ്പുഴ പോർട്ടിൽ നിന്നാണ് സന്ധ്യ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. 226 എച്ച്.പി. വരെയുള്ള ജലയാനങ്ങൾ ഇനി സന്ധ്യക്ക് കൈകാര്യം ചെയ്യാം.

നിലവിൽ യാത്രാബോട്ടുകളും മത്സ്യബന്ധന ബോട്ടുകളും ഓടിക്കുന്ന സന്ധ്യയ്ക്ക് വാട്ടർ മെട്രോയിൽ ജോലി ചെയ്യാനാണ് താല്പര്യം. അതിന് അധിക പരിശീലനം നേടേണ്ടതുണ്ട്. ഭർത്താവ് മണി എഫ്.സി.ഐയിൽ ലോഡിംഗ് തൊഴിലാളിയാണ്. കുട്ടികൾ ഹരിലക്ഷ്മിയും ഹരിപ്രിയയും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SANDHYA, FIRST WOMAN, BOAT MASTER, KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.