തളിപ്പറമ്പ്: ദേശീയപാത ബൈപ്പാസ് കടന്നുപോകുന്ന മാന്ധംകുണ്ട് - മഞ്ചക്കുഴി കുന്നിൽ പട്ടുവം റോഡ് മുറിക്കേണ്ട സാഹചര്യം വരുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം വഴി തിരിച്ചുവിടാൻ ആർ.ഡി.ഒ ഇ.പി മേഴ്സിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇവിടെ 20 മീറ്ററോളം റോഡ് താഴ്‌ത്തേണ്ടതുണ്ട്. പട്ടുവം റോഡിനായി ഓവർ ബ്രിഡ്ജും സ്ഥാപിക്കേണ്ടതായി വരും.
ഈ പ്രവൃത്തികൾ പൂർത്തിയാവാൻ മാസങ്ങളെടുക്കും. നിരവധി ബസുകൾ സർവീസ് നടത്തുന്ന റോഡ് അടച്ചിടേണ്ടിവരുന്നത് പട്ടുവം പ്രദേശത്തുകാരെ ആകെ ബാധിക്കും. കഴിഞ്ഞദിവസം കേരളകൗമുദി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. കേരളകൗമുദി മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ പരിഗണിച്ച് ബസുകൾ ഏഴാംമൈൽ -കൂവോട് -പറപ്പൂൽ വഴി തിരിച്ചുവിടാനുള്ള നിർദ്ദേശം യോഗത്തിൽ ഉയർന്നു. വെള്ളിയാഴ്ച പ്രദേശങ്ങൾ സന്ദർശിച്ചാകും ഉചിതമായ തീരുമാനം എടുക്കുക. ബൈപ്പാസ് പ്രവൃത്തി വേഗത്തിൽ നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |