തൃശൂർ: കലയോട് ആഭിമുഖ്യമുള്ള സംസ്‌കാരം വളർത്തിയെടുക്കേണ്ടത് ആവശ്യമാണെന്ന് ആർട്ടിസ്റ്റ് ശരൺ. കെ.ടി. മുഹമ്മദ് തിയേറ്ററിലെത്തിയ കുമാരൻ വളവന്റെ ഫ്‌ളയിംഗ് ചാരിയറ്റ് എന്ന നാടകത്തിന്റെ ഭാഗമായിരുന്നു ശരൺ. ഇറ്റ്‌ഫോക്കിന്റെ തുടക്കം മുതൽ രംഗസജ്ജീകരണങ്ങളൊരുക്കാനും ശരൺ സജീവമായിരുന്നു. പിന്നീട് രംഗകലയുടെ ഭാഗമായി.
കലയെന്നത് മനസിലാക്കാനുള്ളത് എന്നതിനേക്കാൾ അനുഭവിക്കാനുള്ളതാണെന്നും ശരൺ പറയുന്നു. ആർട്ട് എഡ്യുക്കേഷൻ ഇത്തരം ഫെസ്റ്റിവലുകളുടെ ഭാഗം മാത്രമായി ഒതുങ്ങുന്ന രീതി മാറണം. കലാകാരന്മാർക്ക് കല കൊണ്ട് മാത്രം ജീവിക്കാനുള്ള സാഹചര്യമില്ല. മറ്റു തൊഴിലിനൊപ്പം കലയെയും പണിപ്പെട്ട് മുന്നോട്ടു കൊണ്ടുപോകാനെ കഴിയുന്നുള്ളു. ഈ അവസ്ഥയും മാറണം.
ഇന്ത്യനോസ്ട്രം തിയറ്റർ കമ്പനിയുടെ നിരവധി പ്രദർശനങ്ങളുടെ ഭാഗമാണ് ശരൺ. ഇപ്പോൾ ഗോപൻ ചിദംബരത്തിന്റെ കീഴിൽ അഭിനയത്തിൽ ഗവേഷണ വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |