കൊച്ചി: വിരമിച്ച ജീവനക്കാർക്ക് നാലു മാസത്തിനകം ആനുകൂല്യങ്ങൾ നൽകണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് പുനപ്പരിശോധിക്കണമെന്ന കെ.എസ്.ആർ.ടി.സിയുടെ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഇന്നത്തേക്കു മാറ്റി. നിലവിലെ സാമ്പത്തിക സ്ഥിതിയനുസരിച്ച് ആനുകൂല്യങ്ങൾ നാലുമാസത്തിനകം കൊടുത്തു തീർക്കാൻ കഴിയില്ലെന്ന് ഹർജിയിൽ പറയുന്നു. പെൻഷൻ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് ഹർജി നൽകിയവർക്ക് 50 ശതമാനം ആനുകൂല്യം ഉടൻ നൽകണമെന്നും അല്ലെങ്കിൽ പുനപ്പരിശോധനാ ഹർജി പരിഗണിക്കില്ലെന്നും കഴിഞ്ഞ ദിവസം ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, ശമ്പളം വൈകുന്നത് ചൂണ്ടിക്കാട്ടി കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. ഇന്നലെ ഹർജി പരിഗണിക്കവേ, ജീവനക്കാർക്ക് ശമ്പളം നൽകിയതായി കെ.എസ്.ആർ.ടി.സി അറിയിച്ചതിനെ തുടർന്നാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |