SignIn
Kerala Kaumudi Online
Thursday, 25 April 2024 1.59 AM IST

@ ഡി.പി.ആർ മാർച്ച് അവസാനത്തോടെ കോഴിക്കോടാവും കനാൽ സിറ്റി

kanolikanal
കനോലി കനാൽ

@ ആദ്യഘട്ടം സരോവരത്ത്

@ ഒന്നര മാസം കൊണ്ട് മുഴുവൻ ഡി.പി.ആറും

കോഴിക്കോട്: ആശങ്കകളും സാങ്കേതിക തടസങ്ങളും മാറി കോഴിക്കോട് നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന കനാൽ സിറ്റി പദ്ധതി വെളിച്ചത്തിലേക്ക്. വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) മാർച്ച് അവസാനത്തോടെ തയ്യാറാകും. സാദ്ധ്യതാപഠനം നടത്തി രൂപരേഖ തയ്യാറാക്കുന്നത് ലീ അസോസിയേറ്റ്‌സ് സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡാണ്. കനാലിന്റെ ഇപ്പോഴുള്ള അതിർത്തി അളന്ന് തിട്ടപ്പെടുത്തുക, മണ്ണുപരിശോധന എന്നിവ പൂർത്തിയായി. അതിർത്തി രേഖപ്പെടുത്തുന്നതിനൊപ്പം ടോപ്പോ ഗ്രാഫിക്കൽ സർവേ, വാട്ടർ ബാലൻസ് എന്നിവയും നടന്നു. ആദ്യഘട്ട പദ്ധതി റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ട് കിഫ്ബിയുടെ പരിഗണനയിലാണ്. കനാലിൽ ബോട്ട് സർവീസും നഗരത്തിൽ ടൂറിസം വികസനവുമാണ് ലക്ഷ്യമാക്കുന്നത്. സരോവരം ഭാഗത്താണ് ആദ്യഘട്ട നിർമാണം തുടങ്ങുക. ഈ ഭാഗത്തെ കനാലിന്റെ ഇരുവശത്തും ഒന്നര കിലോമീറ്റർ പരിധിയിലാണ് പ്രവൃത്തി നടക്കുക. കനാലിന്റെ ആഴം കൂട്ടും. നിലവിൽ വീതിയേറിയതും പാലം ഉൾപ്പെടെയുള്ള സൗകര്യങ്ങളുള്ളതുമാണ് സരോവരം ഭാഗം തെരഞ്ഞെടുക്കാൻ കാരണം. ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് 45 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടുവർഷം മുമ്പ് കനാൽ നവീകരണത്തിന് തുടക്കമിട്ടപ്പോൾ ബോട്ട് സർവീസ് ഉൾപ്പെടെ പരിഗണനയിലുണ്ടായിരുന്നു. അതുകൂടി പരിഗണിച്ചായിരിക്കും പുതിയ പദ്ധതി ആസൂത്രണം ചെയ്യുക. കിഫ്ബിയുടെ അംഗീകാരം ലഭിച്ചാൽ ടെൻഡർ നടപടിയുമായി മുന്നോട്ടുപോകാൻ കഴിയും. കേരള വാട്ടർ വേയ്‌സ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡിന്റെ (ക്വില്ലി) നേതൃത്വത്തിൽ 1118 കോടിയുടേതാണ് കനാൽ സിറ്റി പദ്ധതി.

@ വിനോദവും വ്യാപാരവും

കനാൽ സിറ്റി പദ്ധതിയിലൂടെ

കനോലി കനാലിനെ ആധുനിക നിലവാരത്തിൽ വികസിപ്പിക്കുകയാണ് ലക്ഷ്യം. ജലഗതാഗതം, ചരക്കുഗതാഗതം എന്നിവയ്ക്കൊപ്പം വിനോദ സഞ്ചാര സാദ്ധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തും. മലിനജല ശുദ്ധീകരണ പ്ലാന്റ്‌, മിനി ബൈപാസ്‌, പാലങ്ങൾ പുതുക്കിപ്പണിയൽ, അപ്രോച്ച്‌ റോഡുകളുടെ വികസനം തുടങ്ങിയവ ഉൾപ്പെടെ കനാലിൽ 11.2 കിലോമീറ്റർ ദൂരപരിധിയിൽ 1118 കോടിയുടെ പദ്ധതിയാണ്‌ തയ്യാറാകുന്നത്‌. കനാലിലെ ചെളി നീക്കി വീതികൂട്ടുന്നതോടെ നഗരത്തിലെ വെള്ളക്കെട്ടിനും പരിഹാരമാകും. ചരക്ക് ഗതാഗതത്തോടൊപ്പം കനാലിലൂടെയുള്ള യാത്ര ടൂറിസത്തിന് പുത്തൻ ഉണർവ് നൽകും. കനാൽ തീരങ്ങളുടെ സൗന്ദര്യവത്കരണത്തിലൂടെ പ്രാദേശികമായി തൊഴിലവസരം സൃഷ്ടിക്കപ്പെടും. പരിസ്ഥിതി സൗഹൃദ കനാൽ വികസനമാണ് നടപ്പാക്കുക. മലിനീകരണം ഒഴിവാക്കുന്നതിന് ഇന്റർസെപ്റ്റ് സ്വീവറുകളും ട്രീറ്റ്മെന്റ് സംവിധാനവും ഒരുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.