കുന്നംകുളം: അഞ്ചാം ക്ലാസുകാരിയെ ക്ലാസ് റൂമിൽ പീഡിപ്പിച്ച അദ്ധ്യാപകന് 16 വർഷം കഠിന തടവും 45,000 രൂപ പിഴയും ശിക്ഷ. 2014 അദ്ധ്യയന വർഷാരംഭത്തിലായിരുന്നു സംഭവം. ഫസ്റ്റ് ബഞ്ചിൽ ഒന്നാമതായി ഇരിക്കുന്ന വിദ്യാർത്ഥിനിയുടെ അടുത്തേക്ക് കസേര വലിച്ചിട്ടിരുന്ന് പീഡിപ്പിച്ച കേസിലാണ് കോഴിക്കോട് നടുവത്തൂർ അദ്ധ്യാപകൻ രാധാകൃഷ്ണൻ കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജ് ലിഷ.എസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി വിധി പ്രഖ്യാപിച്ചത്.
പ്രോസിക്യൂഷനായി സ്‌പെഷ്യൽ പബ്ലിക് പോക്‌സോ പ്രോസിക്യൂട്ടർ കെ.എസ്.ബിനോയിയും, പ്രോസിക്യൂഷനെ സഹായിക്കാനായി അഡ്വ.അമൃതയും ഹാജരായി. ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായ എം.യു.ബാലകൃഷ്ണൻ രജിസ്റ്റർ ചെയ്ത് ആദ്യ കുറ്റപത്രം നൽകിയ കേസിൽ, ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടറായ സി.പ്രേമാനന്ദകൃഷ്ണൻ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |