SignIn
Kerala Kaumudi Online
Thursday, 19 September 2024 6.52 AM IST

നടക്കാതെ ലേലം, സ്റ്റേഷൻ വളപ്പ് നിറഞ്ഞ് വാഹനങ്ങൾ

Increase Font Size Decrease Font Size Print Page
vwehi
സ്റ്റേഷൻ വളപ്പ് നിറഞ്ഞ് വാഹനങ്ങൾ

ആലപ്പുഴ : കേസുകളിൽ ഉൾപ്പെട്ട് പിടിച്ചെടുക്കപ്പെടുന്ന വാഹനങ്ങൾ കൊണ്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെയും എക്സൈസ് ഓഫീസുകളുടെയും വളപ്പുകൾ നിറയുമ്പോഴും ഇവ ലേലം ചെയ്തു നൽകുന്ന നടപടികൾ സാങ്കേതികത്വത്തിൽ തട്ടി വൈകുന്നു. കാടുമൂടിക്കിടന്ന് നശിക്കുകയാണ് ഭൂരിഭാഗം വാഹനങ്ങളും.

നടപടിക്രമം പാലിച്ച് വാഹനങ്ങൾ പരസ്യലേലം ചെയ്താൽ സർക്കാരിന് വരുമാനം ഉണ്ടാകുമെങ്കിലും ആഭ്യന്തരം, എക്സൈസ് വകുപ്പുകൾ സമയോചിതമായ ഇടപെടൽ നടത്താത്തതാണ് വാഹനങ്ങൾ ഇങ്ങനെ കിടന്ന് നശിക്കാൻ കാരണം. അബ്കാരി കേസുകളിൽ ഉൾപ്പെട്ട വാഹനങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ സർക്കാരിലേക്ക് കണ്ടുകെട്ടി മൂന്ന് വർഷത്തിനുള്ളിൽ ലേലം നടത്തണമെന്നാണ് നിയമം. പക്ഷേ, 30വർഷം വരെ പഴക്കം ചെന്ന വാഹനങ്ങൾ ഇപ്പോഴും പൊലീസ് സ്റ്റേഷന്റെയും എക്സൈസ് ഓഫീസിന്റെയും വളപ്പുകളിൽ കിടക്കുന്നുണ്ട്. അവസാനമായി, അഞ്ച് വർഷം മുമ്പാണ് ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് നടപടിക്രമം പാലിച്ച് ഇരുചക്രവാഹനങ്ങൾ ലേലം നടത്തിയത്.

എത്ര വാഹനങ്ങളെന്ന് ആർക്കുമറിയില്ല !

സ്റ്റേഷൻ വളപ്പുകളിൽ എത്ര വാഹനങ്ങൾ ഉണ്ടെന്ന കണക്ക് വ്യക്തമല്ല. ഇരുചക്രവാഹനങ്ങളാണ് കൂടുതലും. വിവിധതരം കാറുകൾ, ലോറി, ടാങ്കർ ലോറികൾ, ട്രാവലറുകൾ, ടൂറിസ്റ്റ് ബസുകൾ, ടിപ്പറുകൾ എന്നിവയും സ്റ്റേഷൻ വളപ്പുകളിൽ കിടന്ന് നശിക്കുന്നു. കൊലപാതകം, വാഹനാപകടം, മദ്യം കടത്തൽ, മതിയായ രേഖകൾ ഇല്ലാത്തത് തുടങ്ങിയ കേസുകളിൽ പിടിക്കപ്പെട്ടതാണ് ഈ വാഹനങ്ങൾ. വള്ളികുന്നം, പൂച്ചാക്കൽ, ഹരിപ്പാട്, കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, പുന്നപ്ര, ചേർത്തല പൊലീസ് സ്റ്റേഷനുകളിലാണ് ഇരുചക്രവാഹനങ്ങൾ കൂടുതലുള്ളത്. നഗരത്തിലെ എക്‌സൈസ് കോംപ്‌ളക്‌സ് വളപ്പിലും വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങൾ നിറഞ്ഞിട്ടുണ്ട്. നൂറിലധികം വാഹനങ്ങളാണ് തുരുമ്പെടുത്ത് നശിക്കുന്നത്. അബ്കാരി കേസെടുക്കുകയാണെങ്കിൽ ഡെപ്യൂട്ടി കമ്മിഷണർമാർ വാഹനങ്ങൾ കണ്ടുകെട്ടി ലേലംചെയ്ത് ലഭിക്കുന്ന തുക സർക്കാർ ഖജനാവിൽ അടക്കണം. എൻ.ഡി.പി.എസ്. കേസുകളിൽ (മയക്കുമരുന്ന്-കഞ്ചാവുകേസുകൾ) തീർപ്പാക്കേണ്ടതു കോടതിയാണ്.

ഡിസ്പോസൽ കമ്മിറ്റി

എൻ.ഡി.പി.എസ് ആക്ട് അനുസരിച്ച് കോടതിയനുമതിയോടെ വാഹനം കണ്ടുകെട്ടുന്നതിനായി ജില്ലാതലത്തിൽ രണ്ട് ഡിസ്പോസൽ കമ്മിറ്റി രണ്ടാഴ്ച മുമ്പ് സർക്കാർ രൂപീകരിച്ചിരുന്നു. പൊലീസ് രജിസ്റ്റർ ചെയ്യുന്ന കേസുകളിൽ ജില്ലാ പൊലീസ് മേധാവിയും എക്സൈസ് പിടിക്കുന്ന കേസുകളിൽ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുമായിരിക്കും കമ്മിറ്റിയുടെ ചെയർമാൻന്മാർ.


അബ്കാരി ആക്ട് അനുസരിച്ച് പിടിക്കുന്ന വാഹനങ്ങൾ കേസിൽ തീർപ്പാക്കുന്നത് വരെ അന്വേഷണ ഉദ്യോഗസ്ഥനോ കോടതിയോ ആവശ്യപ്പെടുപ്പോൾ ഹാജരാക്കാൻ വ്യവസ്ഥചെയ്യുന്ന തരത്തിൽ നിലവിലുള്ള നിയമത്തിൽ മാറ്റം വരുത്തണം.

-അഡ്വ.എസ്.ജ്യോതികുമാർ, ആലപ്പുഴ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.