ന്യൂ ഡൽഹി : സുപ്രീംകോടതി വിധി ന്യായങ്ങൾ പരിശോധിക്കാൻ നിയമ ആനുകാലികങ്ങളെയും വാർഷിക ഡൈജസ്റ്റുകളെയും ആശ്രയിക്കുന്ന അവസ്ഥയ്‌ക്ക് മാറ്റമുണ്ടാകുന്നു. സുപ്രീംകോടതി സ്വന്തം നിലയ്‌ക്ക് വിധിന്യായങ്ങൾക്ക് മേൽവിലാസം കൊടുക്കുന്ന സാഹചര്യത്തിലേക്ക് മാറുകയാണ്. ഇതിനായുളള ന്യൂട്രൽ സൈറ്രേഷൻ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അറിയിച്ചു.
സുപ്രീംകോർട്ട് കേസസ്, ഓൾ ഇന്ത്യ റിപ്പോർട്ടർ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലൂടെയാണ് അഭിഭാഷകരും നിയമവിദ്യാർത്ഥികളും നിലവിൽ സുപ്രീംകോടതി വിധികൾ പരിശോധിക്കുന്നതും പഠിക്കുന്നതും. പല പ്രസിദ്ധീകരണങ്ങളിലും പലതായിരിക്കും സൈറ്റേഷൻ (വിധി ഏത് പേജിൽ എന്നത് അടക്കം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നത് ).
സുപ്രീംകോടതിയിൽ ന്യൂട്രൽ സൈറ്രേഷൻ സംവിധാനം വരുന്നതോടെ വിധികൾ തിരയാനും, റഫറൻസിനും അതിവേഗത്തിൽ കഴിയുമെന്നാണ് വിലയിരുത്തൽ. മുപ്പതിനായിരം വിധിന്യായങ്ങളിലാണ് സുപ്രീംകോടതിയുടെ സ്വന്തം സൈറ്റേഷൻ വരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |