ന്യൂഡൽഹി: മേഘാലയ, നാഗലാൻഡ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. മാർച്ച് രണ്ടിനാണ് ഫലപ്രഖ്യാപനം. രണ്ട് സംസ്ഥാനങ്ങളിലും 60 സീറ്റുകൾ വീതമാണുളളത്. യു.ഡി.പി. സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് മേഘാലയയിലെ സോഹിയോങ്ങ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. നാഗലാൻഡിൽ ബി.ജെ.പി ഒരു സീറ്റിൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
നിലവിലെ ഭരണമുന്നണിയായ യുണൈറ്റഡ് ഡമോക്രാറ്റിക് സഖ്യത്തിൽ എൻ.ഡി.പി.പി, ബി.ജെ.പി, എൻ.പി.എഫ് എന്നീ പാർട്ടികളാണുളളത്. എൻ.ഡി.പി.പി. നേതാവ് നെഫിയു റിയോ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രണ്ടാം വട്ടം ഊഴം തേടുകയാണ്. നാല് സ്ത്രീകളും 19 സ്വതന്ത്രരുമടക്കം 183 സ്ഥാനാർത്ഥികളാണ് നാഗലാൻഡിൽ ജനവിധി തേടുന്നത്. 13 ലക്ഷം പേർ വോട്ടർമാരാണ് സംസ്ഥാനത്തുളളത്. മേഘാലയയിൽ കോൺറാഡ് സാഗ്മയുടെ നാഷണൽ പീപ്പിൾസ് പാർട്ടിയാണ് മേഘാലയ ഭരിക്കുന്നത്. ബി.ജെ.പി, തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് എന്നീ പാർട്ടികളും മത്സരിക്കുന്നു. എൻ.പി.പി 57 സീറ്റിലും ബി.ജെ.പി, കോൺഗ്രസ് പാർട്ടികൾ 60 സീറ്റിലും മത്സരിക്കുന്നു. തൃണമൂൽ കോൺഗ്രസ് 56 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. യു.ഡി.പി 46 സീറ്റുകളിലും വി.പി.പി 18 ലും എച്ച്.എസ്.ഡി.പി 11 സീറ്റുകളിലും ജനവിധി തേടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |