ഗുരുവായൂർ : ആനയോട്ടത്തിൽ ഗോകുൽ ജേതാവാകുന്നത് മൂന്നാം തവണ. നേരത്തെ 2007ലും 2011ലും ഗോകുൽ ജേതാവായിട്ടുണ്ട്. ആനയോട്ടത്തിന്റെ തുടക്കത്തിൽ മൂന്നാമതായിരുന്ന ഗോകുൽ മുന്നിൽ ഓടിയിരുന്ന കണ്ണൻ, ചെന്താമരാക്ഷൻ എന്നീ കൊമ്പന്മാരെ പിന്തള്ളിയാണ് ജേതാവായത്. ആനയോട്ടം തുടങ്ങിയപ്പോൾ നിരവധി തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കണ്ണനായിരുന്നു മുന്നിൽ. അല്പം ദൂരം പിന്നിട്ടതോടെ കണ്ണനെ പിന്തള്ളി ചെന്താമരാക്ഷനും ഗോകുലും മുന്നിലേക്കെത്തി. സത്രം ഗേറ്റെത്തിയതോടെ മുന്നിലോടിയിരുന്ന ചെന്താമരാക്ഷനെയും പിന്നിലാക്കി ഗോകുൽ കുതിച്ചു. ദേവസ്വത്തിലെ കൊമ്പൻ അയ്യപ്പൻകുട്ടിയുടെ പാപ്പാൻ ഗോകുലാണ് ഗോകുലിന്റെ പുറത്തിരുന്ന് നിയന്ത്രിച്ചിരുന്നത്. ഗോകുലിന്റെ പാപ്പാന്മാരായ കെ.എം.സുഭാഷ്, യു.ഉദീഷ് , എം.ടി.ഉണ്ണിക്കൃഷ്ണൻ എന്നിവർ ഗോകുലിനൊപ്പം ഓടി ആനയെ നിയന്ത്രിച്ചു.
മുമ്പ് ജേതാവായത്
2007ലും
2011ലും
വയസ് 31
ഗുരുവായൂർ ഉത്സവം: മീഡിയാ സെന്റർ സജ്ജം
ഗുരുവായൂർ: ഗുരുവായൂർ ഉത്സവ വാർത്തകളും വിശേഷങ്ങളും ഭക്തജനങ്ങളിലെത്തിക്കുന്നതിനായി ദേവസ്വം ആഭിമുഖ്യത്തിൽ മീഡിയാ സെന്റർ പ്രവർത്തനം തുടങ്ങി. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം പ്രസിദ്ധീകരിച്ച സപ്ലിമെന്റിന്റെ ഔപചാരികമായ പ്രകാശനവും ചടങ്ങിൽ നടന്നു. ഡോ.വി.കെ.വിജയനിൽ നിന്നും മുതിർന്ന മാദ്ധ്യമ പ്രവർത്തകൻ ജനു, ഗുരുവായൂർ ഉത്സവ സപ്ലിമെന്റ് ഏറ്റുവാങ്ങി. ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, വിവിധ സബ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |