പാട്‌ന: വിവാഹചടങ്ങിനിടെ വരൻ കുഴഞ്ഞുവീണുമരിച്ചു. ബീഹാറിലെ സിതാമാർഹി ജില്ലയിലെ സോൻബാർസ ബ്ളോക്കിൽ ബുധനാഴ്ചയാണ് സംഭവം. മണിക്‌താർ ഗ്രാമത്തിൽ നിന്നുള്ള സുരേന്ദ്രയാണ് മരിച്ചത്.
സുരേന്ദ്രയും വധുവും വിവാഹവേദിയിൽ നിൽക്കവേയായിരുന്നു സംഭവം. ഇരുവരും പൂമാല പരസ്പരം ചാർത്തുകയും മറ്റ് ചടങ്ങുകൾ നടത്തുകയും ചെയ്തു. ഇതിന് പിന്നാലെ സുരേന്ദ്ര കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ സുരേന്ദ്രയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെനിന്ന് പ്രകാരം മറ്റൊരു ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം.
വിവാഹസ്ഥലത്ത് വലിയ ശബ്ദത്തിൽ പാട്ടുവച്ചിരുന്നു. ഇതിനെതിരെ സുരേന്ദ്ര പലപ്രാവശ്യം പരാതിപ്പെട്ടെങ്കിലും പാട്ട് നിർത്തിയില്ല. ഉച്ചത്തിലുള്ള ശബ്ദം മൂലമാണ് സുരേന്ദ്രയ്ക്ക് ഹൃദയാഘാതം സംഭവിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. സംഭവത്തെത്തുടർന്ന്, കർശനമായ നിരോധനം ഉണ്ടായിരുന്നിട്ടും ഡി ജെകളുടെ ഉപയോഗത്തെക്കുറിച്ച് ഭരണകൂടം ചോദ്യം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |