കോട്ടയം : മദ്ധ്യവയസ്കനെ ഹണിട്രാപ്പിൽപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. വെച്ചൂർ ശാസ്തക്കുളം കുന്നപ്പള്ളിൽ വീട്ടിൽ ഷീബ എന്ന് വിളിക്കുന്ന രതിമോൾ (49), ഓണംതുരുത്ത് പടിപ്പുരയിൽ വീട്ടിൽ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ വീട്ടിൽ ധൻസ് (39) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ മൂവരും ചേർന്ന് വൈക്കം സ്വദേശിയും രതിമോളുടെ ബന്ധുവുമായ മദ്ധ്യവയസ്കനെയാണ് ഹണിട്രാപ്പിൽപ്പെടുത്തിയത്. റൂഫ് വർക്ക് ജോലി ചെയ്യുന്ന മദ്ധ്യവയസ്കനെ വീടിന്റെ സമീപത്ത് ജോലിയുണ്ടെന്ന് പറഞ്ഞ് രതിമോൾ വിളിച്ചു വരുത്തി ഹണിട്രാപ്പിൽ പെടുത്തുകയായിരുന്നു. തുടർന്ന് 6 ലക്ഷം രൂപ ആവശ്യപ്പെടുകയും തന്നില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മദ്ധ്യവയസ്കൻ വൈക്കം പൊലീസിൽ പരാതി നൽകി.
വൈക്കം എ.സി.പി നകുൽ രാജേന്ദ്രദേശ് മുഖ്, എസ്.ഐ അജ്മൽ ഹുസൈൻ, സത്യൻ, സുധീർ, സി.പി.ഒമാരായ സെബാസ്റ്റ്യൻ,സാബു, ജാക്സൺ, ബിന്ദു മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനരീതിയിൽ സംഘം മറ്റാരെയെങ്കിലും കബളിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |