ആലപ്പുഴ: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ താലൂക്കിൽ മൂന്ന് വില്ലേജ് ഓഫീസുകൾ പൊളിച്ചു നീക്കി. ഇവയുടെ പ്രവർത്തനം സ്വകാര്യ വ്യക്തികളുടെ കെട്ടിടത്തിൽ ആരംഭിച്ചു. ഇതോടെ വാടക ഇനത്തിൽ വലിയ തുക സർക്കാരിന് നഷ്ടമാകും. പുറക്കാട്, പുന്നപ്ര, പറവൂർ എന്നീ വില്ലേജ് ഓഫീസുകളാണ് പൊളിച്ചു നീക്കിയത്.
പുറക്കാട് വില്ലേജ് ഓഫീസ് നിന്ന സ്ഥലം സ്വകാര്യ സംഘടനയുടെ ഉടമസ്ഥതയിലാണെന്ന് രജിസ്റ്ററിൽ ഉള്ളതിനാൽ നഷ്ടപരിഹാര തുകയുടെ അവകാശവാദം സംഘടന ഉന്നയിച്ചതായറിയുന്നു. ഛത്രപതി ശിവജി ജില്ലാകളക്ടറായിരിക്കുമ്പോഴാണ് പുറക്കാട് ജംഗ്ഷനിൽ പുതിയ വില്ലേജ് ആഫീസ് കെട്ടിടം നർമ്മിച്ചത്. സ്വകാര്യ സംഘടനയുടെ റോഡ് അരികിലുള്ള 8സെന്റ് സ്ഥലം റവന്യൂ വകുപ്പിന് കൈമാറിയത്. പകരം റവന്യൂ വകുപ്പിന്റെ സ്ഥലം സ്വകാര്യസംഘടനക്കും പരസ്പര ധാരണ അനുസരിച്ച് കൈമാറിയിരുന്നതാണ്. എന്നാൽ റവിട്ടുകിട്ടിയ സ്ഥലം വന്യൂ വകുപ്പിന്റെ പേരിലേക്ക് മാറ്റാതിരുന്നതാണ് ഇപ്പോൾ വിനയായത്. ആദ്യം അവകാശ വാദവുമായി വന്ന സംഘടന ഇപ്പോൾ നിലപാടിൽ മാറ്റം വരുത്തിയിട്ടുള്ളത് വകുപ്പിന് ആശ്വാസം പകരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |