ആലപ്പുഴ: എസ്.എസ്.എൽ.സി പരീക്ഷാ നടപടികൾ ആസൂത്രണമില്ലാതെ നടപ്പാക്കുകയും വികലമായ പരീക്ഷ ടൈംടേബിൾ തയ്യാറാക്കുകയും ചെയ്തതിലൂടെ സ്‌കൂൾതല പരീക്ഷകൾ മുഴുവൻ അവതാളത്തിലായെന്ന് കെ.പി.എസ്.ടി.എ ആലപ്പുഴ റവന്യു ജില്ലാ കമ്മിറ്റി ആരോപിച്ചു.
പരീക്ഷ നടത്തിപ്പ് അദ്ധ്യാപകരുടെ ചുമതലയാണെന്നിരിക്കെ പ്രൈമറി സ്‌കൂൾ അദ്ധ്യാപകരെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി ഡ്യൂട്ടിക്കായി ദൂരെ സ്ഥലങ്ങളിൽ വിന്യസിച്ചതിലൂടെ സ്വന്തം സ്‌കൂളിലെ പരീക്ഷകൾ പോലും നടത്താൻ കഴിയാത്ത അവസ്ഥയിലേക്ക് സ്‌കൂളുകൾ എത്തിച്ചേർന്നു. മൂന്നോ നാലോ അദ്ധ്യാപകരെ മാത്രം ഒരു സ്‌കൂളിൽ വിന്യസിക്കുമ്പോൾ പോലും ആ സ്‌കൂളിലെ പ്രൈമറി ക്ലാസുകളിലുള്ള ഭൂരിപക്ഷം അദ്ധ്യാപകരെയും മറ്റ് പരീക്ഷകളിലേക്ക് നിയമിക്കുന്നു. മുൻകാലങ്ങളിലേതുപോലെ എസ്.എസ്.എൽ.സി പരീക്ഷയില്ലാത്ത ദിവസങ്ങളിൽ പ്രൈമറി പരീക്ഷകൾ ക്രമീകരിക്കണമെന്നും കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ബി.ബിജു ഉദ്ഘാടനം ചെയ്തു. ചെയ്തു. റവന്യു ജില്ലാ പ്രസിഡന്റ് കെ.എൻ.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോൺ ബോസ്‌കോ, കെ.ഡി. അജിമോൻ, മിനി മാത്യു, കെ.രഘുകുമാർ, ബിനോയ് വർഗീസ് എന്നിവർ സംസാരിച്ചു. സീനിയർ വൈസ് പ്രസിഡന്റ് എം. മനോജ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി പ്രിയ ജേക്കബ് എന്നിവർ സംസാരിച്ചു. റവന്യു ജില്ലാ സെകട്ടറി ഇ.ആർ.ഉദയകുമാർ സ്വാഗതവും ജില്ലാ ട്രഷറർ ബിജു തണൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |