SignIn
Kerala Kaumudi Online
Friday, 25 July 2025 5.46 PM IST

ആർത്തവ രക്തം എടുക്കുന്നതിന് യുവതിയെ കെട്ടിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്തു, രക്തം വിറ്റത് അരലക്ഷം രൂപയ്ക്ക്

Increase Font Size Decrease Font Size Print Page
sexual-assault

മുംബയ്: വിവാഹിതയായ യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും പട്ടിണിക്കിടുകയും ആർത്തവരക്തം ശേഖരിച്ച് അൻപതിനായിരം രൂപയ്ക്ക് വിൽക്കുകയും ചെയ്തു. മഹാരാഷ്ട്ര ബീഡ‌ിലെ സൗന്ദന ഗ്രാമത്തിലാണ് 27കാരിയായ യുവതി ക്രൂരപീഡനത്തിനിരയായത്. മന്ത്രവാദത്തിന് വേണ്ടിയാണ് യുവതിയുടെ ആർത്തവരക്തം വിറ്റത്. വനിത ദിനത്തിലാണ് സംഭവം പുറത്തുവന്നത്.

സംഭവത്തിന് പിന്നാലെ യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ ഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ എന്നിവരുൾപ്പെടെ ഏഴുപേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ആർത്തവസമയത്ത് മൂന്നുദിവസം പട്ടിണിക്കിട്ടതായി യുവതിയുടെ പരാതിയിൽ പറയുന്നു. 2019ലായിരുന്നു യുവതിയുടെ വിവാഹം. പ്രണയവിവാഹമായിരുന്നിട്ടും അപ്പോൾമുതൽ ഭർത്താവും വീട്ടുകാരും പലകാരണങ്ങളാൽ യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു. ഭർത്തൃവീട്ടുകാർ കെട്ടിയിടുകയും പഞ്ഞിയുപയോഗിച്ച് ആർത്തവരക്തം ശേഖരിച്ച് മന്ത്രവാദപ്രവർത്തനം ചെയ്യുന്നവർക്ക് വിൽക്കുകയുമായിരുന്നെന്ന് പരാതിയിലുണ്ട്.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ബി ജെ പി നേതാവും മന്ത്രിയുമായ ചന്ദ്രകാന്ത് പാട്ടീൽ ആവശ്യപ്പെട്ടു. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ശിവസേനയുടെ മഹാരാഷ്ട്ര ഉപരിസഭാംഗം മനീഷാ കയാന്ദേ ലെജിസ്ലേറ്റീവ് കൗൺസിലിൽ വിഷയം ഉന്നയിച്ചു.

TAGS: CASE DIARY, MAHARASHTRA, WOMAN BRUTALLY RAPED, STARVED, MENSTRAUL BLOOD COLLECTED, SOLD FOR 50000 RUPEES, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.