SignIn
Kerala Kaumudi Online
Saturday, 27 April 2024 12.35 AM IST

കേരളം നാളെ എടുക്കണോ? വഴിയുണ്ട്, ആ ബിൽ കൊണ്ട് വരാൻ അമിത് ഷായോട് അഭ്യർത്ഥിച്ച് സുരേഷ് ഗോപി

suresh-gopi

തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ കേരളത്തിൽ ഭരണം പിടിക്കാൻ ബിജെപിക്ക് സാധിക്കണമെങ്കിൽ ഒരു ബിൽ കൊണ്ട് വന്നാൽ മതിയെന്ന് സുരേഷ് ഗോപി. തൃശ്ശൂരിൽ നടന്ന ജനശക്തി റാലിയിൽ അമിത് ഷായോട് സുരേഷ് ഗോപി ആവശ്യമറിയിച്ചത്. സംസ്ഥാനത്തെ കോ ഓപ്പറേറ്റീവ് സൊസൈറ്റികളുടെ നിയന്ത്രണം റിക്രൂട്ട്‌മെന്റ് ബോർഡിന്റെ കീഴിൽ കൊണ്ടുവരുന്നതിനുള്ള ബിൽ പാർലമെന്റിൽ പാസാക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

സുരേഷ് ഗോപിയുടെ വാക്കുകൾ-

''എനിക്ക് ഒരു അപേക്ഷ കൂടി ശ്രീമാൻ അമിത്ഷാ ജീയുടെ മുമ്പിൽ വയ‌്ക്കാനുണ്ട്. നരേന്ദ്ര മോദിജി പറഞ്ഞതുപോലെ നാളെ എടുക്കണോ? പാർലമെന്റിൽ അദ്ദേഹം വിന്റർ സെഷനിൽ കെണ്ടുവന്ന ഒരു അമെൻഡ്‌മെന്റ് ബില്ലുണ്ട്. കോർപ്പറേറ്റീവ് സൊസൈറ്റികളുടെ. എന്റെ കൈയിലുണ്ട് ആയിരക്കണക്കിന് പരാതികൾ. അവരെ ആരാണ് വഞ്ചിച്ചത്? നിങ്ങളുടെ കൈയിൽ ഏൽപ്പിച്ച ജനങ്ങളുടെ പണം തിരിച്ചുകൊടുക്കാനെന്തേ ഗോവിന്ദൻ സാറേ ഇത്ര മടി. ഞാൻ അമിത്ഷാ ജീയോട് അപേക്ഷിക്കുകയാണ്, കോ ഓപ്പറേറ്റീവ് ബാങ്കുകളെ ബാങ്കിംഗ് സർവീസ് റിക്രൂട്ട്‌മെന്റ് ബോർഡിന്റെ കീഴിൽ കൊണ്ടുവന്ന് നിയമനങ്ങൾ പ്രാപ്‌തിയുള്ളവൻ പരീക്ഷ എഴുതി പാസാവുന്ന തരത്തിൽ നിയമനങ്ങൾ നടത്തണം''.

ഏതു ഗോവിന്ദൻ വന്നാലും ഹൃദയം കൊണ്ട് തൃശൂർ എടുക്കുമെന്നുള്ള സുരേഷ് ഗോപിയുടെ വാക്കുകൾ ഇതിനോടകം വൈറലായിട്ടുണ്ട്. 'ഒരു നരേന്ദ്രൻ വടക്കു നിന്ന് ഇറങ്ങി വന്ന് കേരളമെടുക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ എടുത്തിരിക്കും.' ഈ വാക്കുകൾ ഉപയോഗിക്കുന്നത് കോടിക്കണക്കിന് രൂപ ചെലവാക്കി സർക്കാർ നിയോഗിച്ച സിപിഎമ്മിന്റെ കൂലിയെഴുത്തുകാരായ ട്രോളന്മാർക്കു വേണ്ടിയാണ്. കൂലിക്കെഴുതുന്നതിനു കോടിക്കണക്കിന് രൂപ ചെലവാക്കി സർക്കാർ വേണ്ടി നിയോഗിച്ച അന്തം കമ്മികൾ ചൊറിയൻ മാക്രി കൂട്ടങ്ങൾ, വരൂ ട്രോൾ ചെയ്യൂ. നിങ്ങൾ ഇനിയും തന്നെ ട്രോൾ ചെയ്തു വളർത്തണമെന്നും സുരേഷ് ഗോപി പറഞ്ഞു.

ചാരിറ്റി രാഷ്ടീയമാക്കാൻ പാടില്ലങ്കിൽ നുണയും വഞ്ചനയും രാഷ്ട്രീയായുധങ്ങളാക്കരുതെന്ന് എം.വി. ഗോവിന്ദനോട് പറയുന്നതായും സുരേഷ് ഗോപി പറഞ്ഞു. ഇതിന് മറ്റൊരു വാക്കുണ്ടെന്നും അത് ക്ഷേത്രമൈതാനിയിൽ താൻ ഉപയോഗിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. അത് എം.വി. ഗോവിന്ദന്റെ മുഖത്തു നോക്കി പറയാനുള്ള ചങ്കൂറ്റമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SURESHGOPI, AMITHSHAH, MV GOVINDAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.