പൂവാർ: അരുമാനൂർ പട്യക്കാല മേഖലയിൽ കവർച്ചയും മാേഷണശ്രമവും നടന്നു. അരുമാനൂർതുറ ഗവ.എൽ.പി സ്കൂളിന്റെ ഓഫീസ് വാതിൽ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 5000 ത്താേളം രൂപയാണ് കവർന്നത്. കൂടാതെ മൂന്ന് സ്റ്റീൽ അലമാരകൾ കുത്തി പൊളിക്കുകയും അതിനുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ടു. സ്കൂളിന് സമീപത്തെ രാജിയുടെ വീട്ടിൽ കയറിയ മോഷ്ടാക്കൾ അടുക്കള വാതിൽ തല്ലിപ്പൊളിച്ചെങ്കിലും അകത്ത് കടക്കാൻ കഴിഞ്ഞില്ല. സമീപത്തെ ഊറ്റുകുഴിയിൽ ജാേസ്, വിജയൻ എന്നിവരുടെ വീടുകളും കുത്തിപ്പൊളിച്ച് മാേഷണത്തിന് ശ്രമം നടത്തി. ഇന്നലെ പുലർച്ചെ രണ്ടോടെ എന്താേ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതാേടെ മാേഷ്ടാക്കൾ ഓടി രക്ഷപ്പെട്ടതായി ജോസിന്റെ വീട്ടുകാർ പൊലീസിനാേട് പറഞ്ഞു.
സ്കൂൾ അധികൃതരും രാജിയുടെയും വിജയന്റെയും വീട്ടുകാരും ഇന്നലെ രാവിലെയാേടെയാണ് മാേഷണം നടന്ന വിവരവും മാേഷണ ശ്രമവും അറിഞ്ഞത്. രണ്ട് വീടുകളുടെയും പിൻവശത്തെ വാതിലുകൾ കുത്തിപ്പൊളിച്ച നിലയിലായിരുന്നു. സംഭവമറിഞ്ഞ് പഞ്ചായത്തംഗം വി.എസ്.ഷിനുവെത്തി വിവരമറിയിച്ചതിനെ തുടർന്ന് പൂവാർ എസ്.ഐ തിങ്കൽ ഗാേപകുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി തെളിവുകൾ ശേഖരിച്ചു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്ത സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് പൾസർ ബൈക്കിലെത്തിയ മോഷ്ടാക്കളാണ് കൃത്യം നടത്തിയതായി പ്രാഥമിക നിഗമനമെന്നും പൂവാർ പൊലീസ് പറഞ്ഞു.സംഭവസ്ഥലത്ത് ഫോറൻസിക് വിദഗ്ദ്ധരും, ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
ഫോട്ടോ: മോഷണം നടന്ന അരുമാനൂർതുറ ഗവ.എൽ.പി സ്കൂളിൽ ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |