SignIn
Kerala Kaumudi Online
Sunday, 03 August 2025 9.00 PM IST

ജില്ലയിൽ പടർന്ന് ലഹരിപ്പുക

Increase Font Size Decrease Font Size Print Page
llllll

മലപ്പുറം: ജില്ലയിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമിടയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുടെ ഉപയോഗം വർദ്ധിക്കുന്നു. നർക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക്ക് സബ്സ്റ്റൻസസ്(എൻ.ഡി.പി.എസ്)​ ആക്ട് പ്രകാരം രണ്ട് മാസത്തിനിടെ 66 കേസുകളിലായി 68 പേർ അറസ്റ്റിലായി. ജനുവരിയിൽ 29 കേസുകളും ഫെബ്രുവരിയിൽ 37 കേസുകളും രജിസ്റ്റർ ചെയ്തു. 2022ൽ 357 പേർ അറസ്റ്റിലായിരുന്നു.

19നും 25നും ഇടയിൽ പ്രായമുള്ളവരാണ് ലഹരിക്ക് അടിമപ്പെടുന്നവരിൽ കൂടുതലും. എം.ഡി.എം.എ ആണ് കൂടുതലായി ഉപയോഗിക്കുന്നത്. ചെറിയ അളവിൽ പോലും ആറ് മണിക്കൂർ വരെ ലഹരി ലഭിക്കും. ഉപയോഗിച്ചാലും അത്ര പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ലെന്നതും സിന്തറ്റിക് ലഹരിയിലേക്ക് ആളുകളെ അടുപ്പിക്കുന്നുണ്ട്. രണ്ട് വർഷം മുമ്പ് വരെ പെൺകുട്ടികൾ ലഹരി ഉപയോഗിക്കുന്നത് വിരളമായിരുന്നെങ്കിൽ ഇന്ന് കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് എക്സൈസ് വകുപ്പ് അധികൃതർ പറയുന്നു. മയക്കുമരുന്നിന്റെ ലഹരി അറിഞ്ഞവർ പിന്നീട് കാരിയർമാരാവുകയാണ്. വിതരണ ശൃംഖലയിൽ ചേർന്ന് ചെറുപ്രായത്തിലേ ജയിലിലാകുന്നവരുടെ എണ്ണവും ചെറുതല്ല. വിദ്യാർത്ഥികളെ ഏജന്റുമാരാക്കി മാറ്റുന്നത് മാഫിയയുടെ താത്പര്യമാണ്. സ്‌കൂൾ യൂണിഫോമിൽ പോയാൽ ആരും പെട്ടെന്ന് ശ്രദ്ധിക്കാത്തതാണ് ലഹരി മാഫിയ കുട്ടികളെ ലക്ഷ്യമാക്കി വലിയ തോതിൽ പ്രവർത്തിക്കാൻ കാരണം.

സ്പോർട്സാവണം ലഹരി

ലഹരിയിൽ നിന്ന് യുവതലമുറയെ അകറ്റുകയെന്ന ലക്ഷ്യത്തോടെ 'ലഹരിയിൽ നിന്ന് കായിക ലഹരിയിലേക്ക് ' എന്ന സന്ദേശവുമായി എക്സൈസ് വകുപ്പ് ജില്ലയിൽ വിവിധയിടങ്ങളിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. റെസിഡന്റ്‌സ് അസോസിയേഷനുകൾ കേന്ദ്രീകരിച്ച് ഭാരവാഹികളെ ഉൾപ്പെടുത്തി വാട്ട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അവരുമായി ബന്ധപ്പെട്ട് ലഹരിക്കെതിരെയുള്ള ബോധവത്ക്കരണ പരിപാടികൾ എക്‌സൈസ് വകുപ്പ് ആലോചിക്കുന്നുണ്ട്. വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് ലഹരി വിമുക്തി ക്ലബുകൾ രൂപീകരിച്ച് ബോധവത്കരണ പരിപാടികളും തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ജിംനേഷ്യവും മറ്റുമൊരുക്കി കായിക-പാഠ്യേതര പരിപാടികളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിക്കാനും ശ്രമങ്ങൾ നടത്തിവരുന്നുണ്ട്.

വീടുകളിൽ നിന്നാവണം ലഹരിയ്‌ക്കെതിരെയുള്ള ബോധവൽകരണം തുടങ്ങേണ്ടത്. തങ്ങൾ പറഞ്ഞ് കുട്ടികൾ ലഹരിയെക്കുറിച്ച് അറിയേണ്ട എന്ന ചിന്തയിൽ പല രക്ഷിതാക്കളും മക്കളോട് ഇക്കാര്യം സംസാരിക്കാറില്ല. ലഹരിയുടെ ചതിക്കുഴികളും അതിൽ വീഴാതിരിക്കാനുള്ള ജാഗ്രത നിർദ്ദേശങ്ങളും കുട്ടികൾക്ക് നൽകേണ്ടതുണ്ട്. വിദ്യാലയങ്ങളിൽ നിന്ന് ലഹരി ബോധവത്കരണം നൽകേണ്ടത് അനിവാര്യമാണ്.

താജുദ്ദീൻ കുട്ടി,​ ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ

2023 - മയക്ക്മരുന്ന് കേസുകളുടെ കണക്ക്

  • ജനുവരി

എൻ.ഡി.പി.എസ് - 29
കഞ്ചാവ് - 18.409 കിലോ
കഞ്ചാവ് ചെടി - 2 എണ്ണം
എം.ഡി.എം.എ -350 മില്ലീഗ്രാം

  • ഫെബ്രുവരി

എൻ.ഡി.പി.എസ് - 37
കഞ്ചാവ് - 5.744 കിലോ
എം.ഡി.എം.എ - 556.39 ഗ്രാം


2022 - മയക്ക്മരുന്ന് കേസുകളുടെ കണക്ക്

എൻ.ഡി.പി.എസ് - 362
കഞ്ചാവ് - 446.679 കിലോ
കഞ്ചാവ് ചെടി - 43
എം.ഡി.എം.എ - 441.772 ഗ്രാം
ബ്രൗൺ ഷുഗർ - 11.098 ഗ്രാം
ഹാഷിഷ് ഓയിൽ - 43.2602 ഗ്രാം
എൽ.എസ്.ഡി - 8,​411 മില്ലിഗ്രാം
കൊക്കെയ്ൻ - 21 ഗ്രാം
ഹെറോയ്ൻ - 6.35 ഗ്രാം

ആംഫെറ്റാമിൻ -7.574 ഗ്രാം

TAGS: LOCAL NEWS, MALAPPURAM, DRUG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.