തൃശൂർ: ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചേഴ്‌സ് അമിനിറ്റി കമ്മിറ്റി തൃശൂർ റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി. ചെയർമാൻ പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനക്കാരായ 9 അംഗങ്ങളാണ് തൃശൂരിൽ എത്തിയത്.
2025ൽ നിർമ്മാണം പൂർത്തിയാക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. തൃശൂരിന്റെ വിവിധ റെയിൽവേ വികസന ആവശ്യങ്ങൾ ഉൾപ്പെടുത്തിയ നിവേദനം ദക്ഷിണ റെയിൽവേ ഉപദേശകസമിതി അംഗം എം. ഗിരീശൻ, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. കൃഷ്ണകുമാർ എന്നിവർ കൈമാറി.
തിരുവനന്തപുരം സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ ജെറിൻ ആനന്ദ്, സ്റ്റേഷൻ മാനേജർ പി. ശശീന്ദ്രൻ, ചീഫ് കൊമേഴ്‌സ്യൽ ഇൻസ്‌പെക്ടർ പ്രസൂൺ എസ്. കുമാർ, സീനിയർ സെക്‌ഷൻ എൻജിനിയർ പി. രവികുമാർ തുടങ്ങി നിരവധി റെയിൽവേ ഉദ്യോഗസ്ഥരും കമ്മിറ്റിയോടൊപ്പം ഉണ്ടായിരുന്നു.
300 കോടിരൂപ മുതൽ മുടക്കിൽ വിമാനത്താവളങ്ങളുടെ മാതൃകയിൽ തൃശൂർ റെയിൽവേ സ്റ്റേഷൻ പുനർനിർമ്മിക്കാനുള്ള തീരുമാനമായിട്ടുണ്ട്. വിശദമായ പദ്ധതിരേഖ ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണക്കരാർ നൽകി പ്രവൃത്തികൾ ആരംഭിക്കും.
- പി.കെ. കൃഷ്ണദാസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |