കൊല്ലം: മുൻവിരോധം നിമിത്തം മാരകായുധങ്ങളുമായി ആക്രമണം നടത്തിയ സംഘത്തിൽ ഉൾപ്പെട്ടവർ പൊലീസ് പിടിയിലായി. പനയം തെക്കേവീട്ടിൽ മുക്ക്, കലേഷ് ഭവനിൽ മഹേഷ് (29), പനയം, കോവിൽ മുക്ക്, മഞ്ജു ഭവനിൽ റജിലാൽ (37) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.
പനയം, സുമൻ ഭവനിൽ സുമനെയാണ് പ്രതികൾ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. കഴിഞ്ഞ വർഷം പ്രതികൾ ഉൾപ്പെട്ട അക്രമി സംഘം സുമന്റെ വീടിന് സമീപത്തുള്ള ഒരു യുവാവിനെ ദേഹോപദ്രവം ഏൽപ്പിക്കാൻ ശ്രമിച്ചത് സുമൻ ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിൽ കഴിഞ്ഞ എട്ടിന് ആലുംമൂട് സ്‌കൂളിന് സമീപമുള്ള വെയിറ്രിംഗ് ഷെഡിൽ ഇരിക്കുകയായിരുന്ന സുമനെ പ്രതികൾ സംഘം ചേർന്ന് കമ്പി വടിയും മറ്റ് മാരകായുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. കമ്പിവടി കൊണ്ടുള്ള ആക്രമണത്തിൽ തറയിൽ വീണ സുമനെ പ്രതികൾ മൃഗീയമായി അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കൈക്ക് ഒടിവും ദേഹമാസകലം പരിക്കുമേറ്റിരുന്നു. സംഘത്തിലെ മറ്റ് പ്രതികൾ ഒളിവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |