തിരൂർ: തിരൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രാക്ടീസിനിടെ മഞ്ചേരി മെഡിക്കൽ കോളേജിലെ അസ്ഥിരോഗ വിഭാഗം അസി. പ്രൊഫസർ ഡോ. എ.അബ്ദുൾ ഗഫൂറിനെ വിജിലൻസ് പിടികൂടി. തിരൂർ പൂങ്ങോട്ടുകുളത്തെ മിഷൻ ഹോസ്പിറ്റലിൽ രോഗികളെ പരിശോധിക്കുന്നതിനിടെയാണ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീക്കിന്റെ നേതൃത്വത്തിൽ വിജിലൻസ് സംഘമെത്തിയത്.
മെഡിക്കൽ കോളേജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്തരുതെന്ന ചട്ടം ലംഘിച്ച് ഏറെക്കാലമായി ഇദ്ദേഹം ചികിത്സ നടത്തി വരുന്നതായാണ് പരാതി. വിശദമായ റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് നൽകുമെന്നും തുടർ നടപടികൾ പിന്നീടെടുക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു. ഡോക്ടറുടെ മൊഴി രേഖപ്പെടുത്തി. വിജിലൻസ് എസ്.ഐ ശ്രീനിവാസൻ, സീനിയർ സി.പി.ഒമാരായ പ്രജിത്ത്, സലീം, സുബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |