തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ കൊല്ലം സ്വദേശിയുടെ മുറിവ് തുന്നിച്ചേർക്കാതെ ചികിത്സിച്ച സംഭവത്തിൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർ ആർ.സി. ശ്രീകുമാറിനെ അകാരണമായി ശിക്ഷിക്കരുതെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിരന്തരമായി അണുബാധയുണ്ടാകുന്ന രോഗികളിൽ ലോകം മുഴുവൻ പിന്തുടരുന്ന ചികിത്സാരീതിയാണ് സ്വീകരിച്ചത്. പഴുപ്പ് തീരുന്നതുവരെയും ഉണങ്ങുന്നതുവരെയും ഇത്തരം മുറിവ് തുറന്നിടാം. മെഡിക്കൽ കോളേജുകളുടെ സത്‌പേരിനെ കളങ്കപ്പെടുത്താനും ഡോക്ടർമാരുടെ മാനസികനിലയെ തകർക്കാനും വേണ്ടിയുള്ള ആരോപണങ്ങൾ സമൂഹം തള്ളിക്കളയണം. വാർത്താസമ്മേളനത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ ഡോ. നിർമ്മൽ ഭാസ്കർ, ജനറൽ സെക്രട്ടറി ഡോ. റോസ്നാരോ ബീഗം, മുൻ പ്രസിഡന്റ് ഡോ. ബിനോയ് എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |