കൊച്ചി: സ്വർണാഭരണങ്ങളിൽ ഏപ്രിൽ ഒന്നു മുതൽ എച്ച്.യു.ഐ.ഡി നിർബന്ധമാക്കാനുള്ള തീയതി നീട്ടി വെക്കണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഒരാഭരണത്തിൽ പതിച്ചിട്ടുള്ള 4 മുദ്രകൾ മായ്ച്ച്കളയുമ്പോൾ 2 മില്ലിഗ്രാം മുതൽ 5 മില്ലിഗ്രാം വരെ സ്വർണം നഷ്ടപ്പെടുന്നു. ഇത് ലക്ഷക്കണക്കിന് ആഭരണങ്ങളിലാവുമ്പോൾ വലിയ നഷ്ടമാണ് വ്യാപാരികൾക്കുണ്ടാവുക. നാല് മുദ്ര പതിച്ച ആഭരണങ്ങൾക്ക് ബി.ഐ.എസ്. നിബന്ധന അനുസരിച്ചുള്ള പരിശുദ്ധിയടക്കമുള്ള എല്ലാമാനദണ്ഡങ്ങളും പാലിച്ചുള്ള ആഭരണ വിറ്റഴിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അസോസിയേഷൻ കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന് നിവേദനം നൽകി. ഹാൾമാർക്ക് എച്ച്.യു.ഐ.ഡി ചെയ്തു മാറുന്നതിനുള്ള ന്യായമായ സാവകാശമാണ് ആവശ്യപ്പെടുന്നതെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ, സംസ്ഥാന വൈസ് പ്രസിഡന്റ് ബി. പ്രേമാനന്ദ്, എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |