ന്യൂ ഡൽഹി : മനുഷ്യനുളള എല്ലാ അവകാശങ്ങളും മൃഗങ്ങൾക്കുമുണ്ടെന്ന് പ്രഖ്യാപിക്കണമെന്ന പൊതുതാൽപര്യഹർജി സുപ്രീംകോടതി തളളി. ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. മൃഗങ്ങളോടുളള ക്രൂരത തടയുകയെന്ന ലക്ഷ്യത്തോടെയാണ് കോടതിയിൽ ഹർജിയെത്തിയത്. കേരളത്തിൽ ആനകൾക്ക് നേരേ നടക്കുന്ന പീഡനങ്ങളും, നാഗാലാൻഡിലെ പട്ടിയിറച്ചി വിൽപനയും അടക്കം ചൂണ്ടിക്കാണിച്ചിരുന്നു. എല്ലാ പൗരന്മാരെയും മൃഗങ്ങളുടെ രക്ഷക്കർത്താക്കളായി പ്രഖ്യാപിക്കണമെന്നും സന്നദ്ധസംഘടന സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |