വിവാഹമോചനത്തിനുശേഷം താൻ നിരവധി അധിക്ഷേപങ്ങൾക്കും ട്രോളുകൾക്കും ഇരയായെന്ന് സാമന്ത. ഏപ്രിൽ 14ന് റിലീസ് ചെയ്യുന്ന ശാകുന്തളം എന്ന സിനിമയുടെ പ്രെമോഷനിടെയാണ് നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തെക്കുറിച്ച് സാമന്ത തുറന്നുപറഞ്ഞത്.
വിവാഹ മോചന സമയത്താണ് പുഷ്പയിലെ ഒാ അന്ത വാ എന്ന ഐറ്റം നമ്പർ ചെയ്യാനുള്ള ഒാഫർ വന്നത്. തെറ്റു ചെയ്തിട്ടില്ലാത്ത ഞാൻ ഒളിച്ചിരിക്കേണ്ട ആവശ്യമില്ല എന്ന് തോന്നിയതുകൊണ്ടാണ് ആ നൃത്തരംഗം ചെയ്യാൻ തയ്യാറായത്. എന്നാൽ എന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അതിന് എന്നെ വിമർശിച്ചു. വിവാഹമോചനം ചെയ്യുന്ന സമയത്ത് ഐറ്റം നമ്പർ ചെയ്യാൻ തയ്യാറായത് ശരിയായില്ല എന്നായിരുന്നു വീട്ടുകാരുടെ വാദം.
ഞാൻ ചെയ്തത് ശരിയാണെന്ന് തന്നെയാണ് എന്റെ വിശ്വാസം. എന്റെ കുടുംബജീവിതം പ്രശ്നങ്ങളില്ലാതെ പോകാൻ ഞാൻ നൂറുശതമാനം അഡ്ജസ്റ്റ് ചെയ്തു. പക്ഷേ ഒന്നും ശരിയായില്ല. പിന്നെ ഒരു തെറ്റ് ചെയ്യാത്ത ഞാൻ എന്തിന് ജോലി ഉപേക്ഷിച്ച് ഒളിച്ചിരിക്കണം. ചെയ്യാത്ത തെറ്റിന് സ്വയം ശിക്ഷിക്കാൻ തയ്യാറല്ല.
മൂന്നാമതൊരാളുടെ വീക്ഷണകോണിൽ നോക്കുമ്പോൾ ഞാൻ സ്ട്രോങ് ആയി. എല്ലാം നേരിട്ട് എന്നു തോന്നാം. പക്ഷേ പ്രതികരിക്കാൻ പോലും കഴിയാത്ത ഒരു തീരുമാനം എടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഞാൻ. എന്റെ തലയിൽ ഒന്നുമുണ്ടായിരുന്നില്ല. എല്ലാവരും കരുതുന്നത് പോലെ ഞാൻ ശക്തയും മാനസികമായി സ്വതന്ത്രയുമായിരുന്നില്ല. കരഞ്ഞുകൊണ്ട് കിടക്കയിൽ നിന്നു എഴുന്നേൽക്കാൻ ആഗ്രഹിക്കാത്ത ദിവസങ്ങളായിരുന്നു അത്. താൻ ശരിയാകുമോ എന്ന് അമ്മയോട് നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആത്മവിശ്വാസം പകർന്നുതന്നു. അവർ ഒപ്പം നിന്നതുകൊണ്ടാണ് ജീവിതത്തിലേക്ക് തിരിച്ച് നടക്കാൻ കഴിഞ്ഞത്. സാമന്ത പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |