ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിനായി ഗോവയിലെത്തിയ പാകിസ്ഥാൻ വിദേശകാര്യമന്ത്രിയെ സ്വീകരിച്ച് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സമ്മേളനത്തിൽ ജയശങ്കറാണ് അദ്ധ്യക്ഷ സ്ഥാനം വഹിക്കുന്നത്. ജയശങ്കർ കെെകൂപ്പി ബിലാവൽ ഭൂട്ടോയെ സ്വീകരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ചിത്രമെടുക്കുന്നതിന്റെയും വേദിയിലേയ്ക്ക് സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.
അതിർത്തി കടന്നുള്ള തീവ്രവാദം രാജ്യസുരക്ഷയെ വളരെ ഗൗരവകരമായി ബാധിക്കുന്നതായി ബിലാവൽ ഭൂട്ടോ സർദാരിയെ വേദിയിലിരുത്തി കൊണ്ട് എസ് ജയശങ്കർ പറഞ്ഞു. ലോകം കൊവിഡിനെതിരായി പോരാടുമ്പോഴും തീവ്രവാദത്തിന്റെ ഭീഷണി ഒഴിയുന്നില്ല. തീവ്രവാദത്തിന് കരുത്ത് പകരുന്ന സാമ്പത്തിക സ്രോതസ്സുകൾ ഇല്ലാതാക്കുമെന്നും അദ്ദേഹം അറിയിച്ചു. തീവ്രവാദത്തിനെതിരെ പോരാടുകയെന്നതാണ് ഷാങ്ഹായ് സഹകരണ സംഘടനയുടെ ലക്ഷ്യമെന്നതും ജയശങ്കർ പറഞ്ഞു. 2011നു ശേഷം ആദ്യമായാണ് പാക് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്.
#WATCH | EAM Dr S Jaishankar welcomes Pakistan's Foreign Minister Bilawal Bhutto Zardari for the Meeting of the SCO Council of Foreign Ministers in Goa pic.twitter.com/TVe0gzml1U
— ANI (@ANI) May 5, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |