SignIn
Kerala Kaumudi Online
Monday, 14 July 2025 6.05 AM IST

മെഡി. കോളേജ് ഐസിയു പീഡനക്കേസ്, അതിജീവിതയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

Increase Font Size Decrease Font Size Print Page
kozhikode

കോഴിക്കോട്: പീഡനക്കേസിലെ മൊഴി മാറ്റാനായി അതിജീവിതയെ ഭീഷണിപ്പെടുത്തിയ കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് മെഡിക്കൽ കോളേജേ് ഐസിയുവിൽ പ്രവേശിപ്പിച്ച യുവതി ലൈംഗിക പീഡനത്തിനിരയായത് വലിയ വിവാദമായിരുന്നു. സംഭവത്തിൽ ആശുപത്രി ജീവനക്കാരനായ ശശീന്ദ്രന് അറസ്റ്റിന് പിന്നാലെ അതിജീവിതയെ മൊഴി മാറ്റാൻ പ്രേരിപ്പിച്ച അഞ്ച് ജീവനക്കാർക്കെതിരെയുള്ള നടപടിയാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.

ജീവനക്കാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കാനാകാത്തതിനാൽ സസ്പെൻഷൻ പിൻവലിക്കുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും പ്രിൻസിപ്പൾ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഗ്രേഡ് 1 അറ്റൻഡ‌‌‌‌ർമാരായ ആസ്യ, ഷൈനി ജോസ്, ഗ്രേഡ് 2 അറ്റൻഡർമാരായ ഷൈമ, ഷലൂജ, നഴ്സിംഗ് അസിസ്റ്റന്റ് പ്രസീത മനോളി എന്നിവരെ മാർച്ച് 23-നാണ് സസ്പെൻഡ് ചെയ്തത്. കുറ്റാരോപിതരിൽ താത്ക്കാലിക ജീവനക്കാരിയായ ദീപയെ നേരത്തെ തന്നെ പിരിച്ചുവിട്ടിരുന്നു.

ഇവർക്കെതിരെ സമയോചിതമായി നടപടി സ്വീകരിച്ചില്ല എന്ന സംഭവസമയത്ത് പരാതി ഉയർന്നിരുന്നു. എന്നാൽ പീഡനക്കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കവേ തന്നെ വിചിത്ര വിശദീകരണം നൽകി, ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട ജീവനക്കാർക്കെതിരെയുള്ള നടപടി പിൻവലിക്കുകയായിരുന്നു.

TAGS: KOZHIKODE, MEDICAL, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.