കൊച്ചി: 140 കിലോമീറ്ററിലേറെ ദൂരമുള്ള റൂട്ടിൽ സർവീസ് നടത്താൻ സ്വകാര്യബസുകൾക്ക് പെർമിറ്റ് നൽകേണ്ടെന്ന മോട്ടോർ വാഹന സ്‌കീമിലെ വ്യവസ്ഥയെ ചോദ്യം ചെയ്യുന്ന ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. ബസുടമകളുടെ ആവശ്യം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി. 140 കിലോമീറ്ററിൽ കൂടുതൽ സർവീസ് നടത്താൻ പെർമിറ്റുള്ളവരായിരുന്നു ഹർജിക്കാർ.
മേയ് മൂന്നിന് സർക്കാർ അംഗീകാരം നല്കിയ സ്‌കീമിലെ വ്യവസ്ഥയനുസരിച്ച് 140 കിലോമീറ്ററിലേറെ ദൂരം സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിക്കില്ല. സ്‌കീമിന്റെ കരട് 2020 സെപ്തംബർ 14 നാണ് പ്രസിദ്ധീകരിച്ചത്. പുതിയ സ്‌കീമിന് രൂപം നല്കിയാൽ ഒരുവർഷത്തിനകം ബന്ധപ്പെട്ട കക്ഷികളുടെ വിശദീകരണം കേട്ട് അന്തിമ തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ. അതുണ്ടാകാത്തതിനാൽ സ്‌കീം നിയമപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |