ചെന്നൈ: ഒഡിഷയിലെ ബാലസോറിൽ നടന്ന ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായ പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വിീതം നൽകുമെന്ന് സ്റ്റാലിൻ അറിയിച്ചു. തമിഴ്നാട്ടിൽ ഒരുദിവസത്തെ ദുഃഖാചരണവം ഏർപ്പെടുത്തി,
ചെന്നൈയിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിലെത്തിയ അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി.
രക്ഷാപ്രവർത്തനത്തിൽ സംസ്ഥാന സർക്കാർ ഒഡീഷ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ടെന്നും അപകടത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്കായി പ്രത്യേക ട്രെയിൻ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സ്റ്റാലിൻ അറിയിച്ചു. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി സംസാരിച്ചെന്നും സാദ്ധ്യമായ എല്ലാ സഹായവും ഉറപ്പ് നല്കിയതായും സ്റ്റാലിൻ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരായ ഉദയ നിധി സ്റ്റാലിനും എസ്.എസ് ശിവശങ്കറും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം ഒഡീഷയിലെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള യാത്രക്കാരുടെയും മരിച്ചവരുടെയും കൃത്യമായ കണക്ക് ലഭിച്ചിട്ടില്ലെന്നും അതിനുള്ള നടപടികൾ ചെയ്തുവരുന്നതായും അധികൃതർ അറിയിച്ചു. ട്രെയിനിൽ യാത്ര ചെയ്തവരെ അറിയുന്നവർ എത്രയും വേഗം ഹെൽപ്പ്ലൈനിൽ ബന്ധപ്പെടണമെന്ന് നേരത്തേ അറിയിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |