തിരുവനന്തപുരം:'നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ്. 100 മീറ്ററിനപ്പുറം അഴിമതി ക്യാമറ നിങ്ങളെ പിഴിയാൻ കാത്തിരിക്കുന്നു'. എ.ഐ ക്യാമറ പ്രവർത്തനം ആരംഭിച്ച ഇന്നലെ കോൺഗ്രസ് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ സ്ഥാപിച്ച ഫ്ളക്സ് ബോർഡിലെ വാചകമാണ് ഇത്. വിവിധ കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള വാചകങ്ങൾ രേഖപ്പെടുത്തിയ ബോർഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
തിരുവനന്തപുരം ജില്ലയിലെ 28 കേന്ദ്രങ്ങളിലാണ് പ്രതിഷേധ സമരം നടന്നത്. ജില്ലാതല ഉദ്ഘാടനം സെട്ട്രേറിയറ്റിനുമുമ്പിലെ ക്യാമറക്കു സമീപം യു.ഡി.എഫ് കൺവീനർ എം.എം.ഹസ്സൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷം വഹിച്ചു. ക്യാമറ പോസ്റ്റിൽ എം.എം.ഹസ്സൻ റീത്ത് വച്ചു.
ജില്ലയിലെ 28 ക്യാമറകൾക്കു മുന്നിലും സായാഹ്ന പ്രതിഷേധ ധർണ്ണ നടത്തി. വിവിധ കേന്ദ്രങ്ങളിൽ നടന്ന സത്യഗ്രഹത്തിന് എം.വിൻസന്റ് എം.എൽ.എ, എൻ.ശക്തൻ, ജി.സുബോധൻ, മര്യാപുരം ശ്രീകുമാർ, രമണി പി. നായർ, നെയ്യാറ്റിൻകര സനൽ, എം.എ.വാഹീദ്, കരകുളം കൃഷ്ണപിള്ള, കെ.എസ്.ശബരീനാഥൻ, എ.റ്റി.ജോർജ്ജ്, ആർ.വത്സലൻ, ആർ.സെൽവരാജ്, എൻ.പീതാംബര കുറുപ്പ്, കെ.മോഹൻ കുമാർ, ആനാട് ജയൻ, മലയിൻകീഴ് വേണുഗോപാൽ, കമ്പറ നാരായണൻ, ശാസ്തമംഗലം മോഹൻ, എൻ.സുദർശനൻ, ഇ.ഷംസുദ്ദീൻ, ഡി.സുദർശനൻ, ബി.ആർ.എം.ഷെഫീർ, ബി.എസ്.അനൂപ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |