തിരുവനന്തപുരം : കേരളത്തിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ എൻ.ഡി.എയിൽ ചേരാൻ ചർച്ച നടത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മയുടെ വെളിപ്പെടുത്തൽ. പ്രാദേശീക പാർട്ടി രൂപീകരിച്ച് എൻ.ഡി.എയുമായി സഹകരിക്കാനായാണ് ചർച്ച നടന്നത്. മൂന്നുമാസം മുൻപ് വരെ ചർച്ചനടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് വേണ്ടെന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തരം ചർച്ചകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം സി.പി.എമ്മും കോൺഗ്രസ്സും കേരളത്തിൽ പരസ്പരം മത്സരിക്കുന്നത് നാടകമാണെന്ന് ഹിമന്ദ ബിശ്വ ശർമ്മ പറഞ്ഞു. ഡൽഹിയിൽ ഇരുകൂട്ടരും പ്രണയത്തിലാണ്. ബംഗാളിലും ,തമിഴ് നാട്ടിലും പ്രണയം . കേരളത്തിൽ മാത്രം മത്സരിക്കുന്ന നാടകം കളിക്കുന്നു.ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അസം മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വയനാട്ടിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ പ്രചാരണാർത്ഥം വണ്ടൂരിൽ നടന്ന റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രാഷ്ട്രീയ മാറ്റം വിദൂരത്ത് അല്ല. അത് ഉടനെ ഉണ്ടാകും . കോൺഗ്രസ്സും, കമ്മ്യൂണിസ്റ്റിനെയും കെട്ടുകെട്ടിച്ച് 2026 ൽ കേരളത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിൽ വരും.2016ന് മുൻപ് അസമിൽ ബി.ജെ.പി സർക്കാർ വരുമെന്ന് ആരും പറയില്ലായിരുന്നു. 36 ശതമാനം മുസ്ളീം സമുദായം ഉള്ള സ്ഥലമാണ് അസം. അവിടെ രണ്ട് തവണ അധികാരത്തിൽ വന്നു. അതും 100ൽ അധികം സീറ്റുമായി. എല്ലാവരെയും ഉൾകൊള്ളുന്നവരാണ് ബി.ജെ.പി. എല്ലാവരുടെയും വികസനത്തിന് വേണ്ടിയാണ് ബി.ജെ.പി നിലകൊള്ളുന്നതെന്നും ഹിമന്ദ ബിശ്വ ശർമ്മ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |