ബംഗളൂരു: വിവാദ പരാമർശവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേരളത്തിലെ ക്ഷേത്രത്തിൽ ദർശനത്തിന് ഷർട്ട് അഴിക്കാൻ ആവശ്യപ്പെട്ടത് വിവേചനമാണെന്നാണ് സിദ്ധരാമയ്യ പറഞ്ഞത്.
'ഒരിക്കൽ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ അവർ എന്നോട് ഷർട്ട് അഴിച്ച് അകത്ത് കയറാൻ ആവശ്യപ്പെട്ടു. ഞാൻ ക്ഷേത്രത്തിൽ കയറാൻ വിസമ്മതിക്കുകയും പുറത്ത് നിന്ന് പ്രാർത്ഥിക്കാമെന്ന് അവരോട് പറയുകയും ചെയ്തു. ചിലരോട് മാത്രമാണ് അവര്‍ ഷര്‍ട്ടഴിക്കാന്‍ ആവശ്യപ്പെട്ടത്. ഇത് തികച്ചും മനുഷ്യത്വരഹിതമായ ആചാരമാണ്. ഈശ്വരന് മുന്‍പില്‍ എല്ലാവരും സമന്‍മാരാണ്'- സിദ്ധരാമയ്യ പറഞ്ഞു.
ശ്രീ നാരായണ ഗുരുവിന്റെ 169-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ബംഗളൂരുവിൽ നടന്ന പരിപാടിയിൽ സംസാരിക്കെയാണ് ഇക്കാര്യം പറഞ്ഞത്. പിന്നാലെ സിദ്ധരാമയ്യയുടെ പരാമർശം വലിയ വിവാദമായി. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും പ്രവേശിക്കണമെങ്കിൽ പുരുഷന്മാർ ഷർട്ട് മാറ്റി ഷോൾ ധരിക്കണം. കേരളത്തിൽ മാത്രമല്ല കർണാടകയിലും ആന്ധ്രാപ്രദേശിലെയും നിരവധി ക്ഷേത്രങ്ങളിൽ ഈ രീതി പിന്തുടരുന്നുണ്ട്.
Siddaramaiah says "It is discrimination because he was asked to remove shirt before entering a temple in #Kerala" As if he is the only one asked to remove. Give some right and valid examples.https://t.co/j4Ia6Z1e1a
— Suresh 🇮🇳 (@surnell) September 7, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |