തൃശൂർ: ജില്ലയിൽ ഇരിങ്ങാലക്കുടയ്ക്കുസമീപം കാട്ടൂരിൽ നിന്ന് കാണാതായ പ്ളസ് വൺ വിദ്യാർത്ഥിനിയെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വലക്കഴ സ്വദേശി ചാഴിവീട്ടിൽ അർജുനൻ - ശ്രീകല ദമ്പതികളുടെ മകൾ ആർച്ച (17) യെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു.
പൊലീസിൽ പരാതിനൽകിയ കുടുംബം കഴിഞ്ഞ ദിവസം കുട്ടിയെ അന്വേഷിച്ച് ആലപ്പുഴയിൽ അടക്കം പോയിരുന്നു. തിരിച്ച് വീട്ടിലെത്തിയപ്പോഴാണ് കിണറ്റിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടത്. ഇന്ന് പുലച്ചെയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ എന്നാണ് പൊലീസ് പറയുന്നത്.ഇന്നുതന്നെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ആർച്ച.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |