ബീജിംഗ്: ചൈനയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിന്റെ ഗോവണിയുടെ അടിഭാഗത്ത് മാസങ്ങളോളം താമസിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് യുവാവ് ഒഴിഞ്ഞ സ്ഥലത്ത് താമസിച്ചുവന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
ചെറിയ സ്ഥലത്ത് യുവാവൊരുക്കിയ മുറിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പത്ത് ചതുരശ്ര അടി മാത്രം വിസ്തീർണമുളള സ്ഥലത്തായി യുവാവ് കിടക്കുന്നതിനുളള സൗകര്യവും ആവശ്യത്തിനായുളള കസേരയും മേശയും ഒരുക്കി. കൂടാതെ ഇൻവെർട്ടറിന്റെ സഹായത്തോടെ കംമ്പ്യൂട്ടറും ഫോണും കെറ്റിലും പ്രവർത്തിപ്പിക്കുന്നതിനുളള സൗകര്യമൊരുക്കി.
പരീക്ഷയ്ക്ക് മാസങ്ങൾക്ക് മുൻപ് മാളിലെ സെക്യൂരിറ്റി ജീവനക്കാരിൽ ഒരാൾ ഇയാളെ കണ്ടെത്തിയിരുന്നു.എന്നാൽ ജീവനക്കാരൻ വിവരം പുറത്ത് അറിയിച്ചിരുന്നില്ല. എന്നാൽ മറ്റൊരു ജീവനക്കാരൻ ഇയാളെ കണ്ടെത്തിയതോടെയാണ് വിവരം പുറത്തുവന്നത്. തുടർന്ന് സംഭവസ്ഥലത്ത് പൊലീസ് എത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇത് ആദ്യ സംഭവമല്ല. മാളിൽ മോഷണം നടത്തുന്നതിനായി ഒളിച്ചുതാമസിച്ചിരുന്ന 22കാരനെയും പൊലീസ് പിടികൂടിയിരുന്നു. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിലായിരുന്നു സംഭവം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |