SignIn
Kerala Kaumudi Online
Saturday, 27 July 2024 10.04 AM IST

മാളിലെ കോണിപ്പടിയുടെ അടിഭാഗത്ത് യുവാവ് താമസിച്ചത് മാസങ്ങളോളം, കാരണം അന്വേഷിച്ചെത്തിയ പൊലീസിന് നൽകിയ മറുപടി വിചിത്രം

man

ബീജിംഗ്: ചൈനയിലെ ഒരു പ്രമുഖ ഷോപ്പിംഗ് മാളിന്റെ ഗോവണിയുടെ അടിഭാഗത്ത് മാസങ്ങളോളം താമസിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് യുവാവ് ഒഴിഞ്ഞ സ്ഥലത്ത് താമസിച്ചുവന്നിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

ചെറിയ സ്ഥലത്ത് യുവാവൊരുക്കിയ മുറിയുടെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. പത്ത് ചതുരശ്ര അടി മാത്രം വിസ്തീർണമുളള സ്ഥലത്തായി യുവാവ് കിടക്കുന്നതിനുളള സൗകര്യവും ആവശ്യത്തിനായുളള കസേരയും മേശയും ഒരുക്കി. കൂടാതെ ഇൻവെർട്ടറിന്റെ സഹായത്തോടെ കംമ്പ്യൂട്ടറും ഫോണും കെ​റ്റിലും പ്രവർത്തിപ്പിക്കുന്നതിനുളള സൗകര്യമൊരുക്കി.

പരീക്ഷയ്ക്ക് മാസങ്ങൾക്ക് മുൻപ് മാളിലെ സെക്യൂരി​റ്റി ജീവനക്കാരിൽ ഒരാൾ ഇയാളെ കണ്ടെത്തിയിരുന്നു.എന്നാൽ ജീവനക്കാരൻ വിവരം പുറത്ത് അറിയിച്ചിരുന്നില്ല. എന്നാൽ മറ്റൊരു ജീവനക്കാരൻ ഇയാളെ കണ്ടെത്തിയതോടെയാണ് വിവരം പുറത്തുവന്നത്. തുടർന്ന് സംഭവസ്ഥലത്ത് പൊലീസ് എത്തുകയും യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇത് ആദ്യ സംഭവമല്ല. മാളിൽ മോഷണം നടത്തുന്നതിനായി ഒളിച്ചുതാമസിച്ചിരുന്ന 22കാരനെയും പൊലീസ് പിടികൂടിയിരുന്നു. പോളണ്ടിന്റെ തലസ്ഥാനമായ വാഴ്സോയിലായിരുന്നു സംഭവം നടന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, CHINA, EXAM, PREPARATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.