SignIn
Kerala Kaumudi Online
Saturday, 27 July 2024 12.24 PM IST

''എത്രയോ സിനിമകളിൽ കൂടെ അഭിനയിച്ചിട്ടും ലാൽ വിഗ്ഗ് ഊരി കാണിച്ചപ്പോൾ എന്റെ കർത്താവേ എന്ന് അയാൾ വിളിച്ചുപോയി''

mohanlal-babu-namboothiri

ബാബു നമ്പൂതിരി എന്ന പേര് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരിക തൂവാനത്തുമ്പിയിലെ തങ്ങളെയാണ്. ആ കഥാപാത്രം അത്രമേൽ മലയാളിയുടെ മനസിൽ പതിഞ്ഞു കഴിഞ്ഞതിന് പിന്നിൽ ബാബു നമ്പൂതിരി എന്ന കെ.എൻ നീലകണ്ഠൻ നമ്പൂതിരിയുടെ അഭിനയവഴക്കമാണെന്നതിൽ സംശയമില്ല. തൂവാനത്തുമ്പികൾക്ക് ശേഷവും നിരവധി കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ നിറസാന്നിദ്ധ്യമാകാൻ അദ്ദേഹത്തിന് കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ 42 വർഷം 215 സിനിമ. മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ള സൂപ്പർ താരങ്ങളുടെ വളർച്ച കണ്ട ബാബു നമ്പൂതിരി അവരെ കുറിച്ച് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ രസകരമായ കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്.

സിനിമാ താരങ്ങളുടെ വിഗ്ഗ് ഉപയോഗത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. സിനിമയിൽ തനിക്ക് രജനികാന്തിന്റെ ശൈലിയാണ് ഇഷ്‌ടമെന്നും അദ്ദേഹം പറയുന്നു.

''രജനികാന്തിന്റെ ശൈലിയാണ് നല്ലത്. കിടക്കുമ്പോഴല്ലാതെ എല്ലാ സമയത്തും വിഗ്ഗ് ഉപയോഗിക്കുന്നവരാണ് നമ്മുടെ പല നടീനടന്മാരും. ആർക്കും മുടിയില്ലല്ലോ? മുടിയില്ലായ്‌മ കാണിക്കുന്നതിൽ ഒരു പ്രശ്നവുമില്ലാത്തത് സിദ്ദിഖ് മാത്രമേയുള്ളൂ. മോഹൻലാൽ ഒരാളെ തനിസ്വരൂപം കാണിച്ചുവെന്ന് എന്റെയടുത്ത് ആ നടൻ തന്നെ പറഞ്ഞിട്ടുണ്ട്. ലാലു അലക്‌സായിരുന്നു അത്.

താൻ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേ, എന്നാൽ കാണ് എന്ന് പറഞ്ഞ് സ്വയം ലാൽ തന്നെ വിഗ്ഗ് ഊരി കാണിക്കുകയായിരുന്നു. കർത്താവേ എന്ന് പറഞ്ഞ് ലാലു അലക്‌സ് ഓടുകയായിരുന്നു. മോഹൻലാലിനൊപ്പം ഒത്തിരി പടത്തിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അത്തരത്തിലൊരു രൂപം ലാലു അലക്‌സ് കണ്ടിട്ടുണ്ടായിരുന്നില്ല.

മമ്മൂട്ടിയുടേത് ഒരു രക്ഷയുമില്ല. പുള്ളി സദാസമയവും വിഗ്ഗിലാണ്. പാച്ച് വിഗ്ഗാണെന്നാണ് തോന്നുന്നത്. മോഹൻലാലിന്റെ അത്ര കഷണ്ടി മമ്മൂട്ടിക്കില്ല''-ബാബു നമ്പൂതിരിയുടെ വാക്കുകൾ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MOHANLAL, BABU NAMBOOTHIRI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.