കൊച്ചി: ഇ സ്‌പോർട്സ് വ്യവസായത്തിന്റെ വളർച്ച ഇന്ത്യയിലെ ഗെയിമർമാർക്ക് കൂടുതൽ തൊഴിലവസരങ്ങളും വർദ്ധിച്ച വരുമാനവും നൽകുന്നതായി ഇക്കൊല്ലത്തെ എച്ച്.പി ഇന്ത്യ ഗെയിമിംഗ് ലാൻഡ്‌സ്‌കേപ്പ് സ്റ്റഡി റിപ്പോർട്ട്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം വരുമാനം ഗണ്യമായി വർദ്ധിച്ചു.
ഗെയിമിംഗ് ഗൗരവമായി എടുത്തവരിൽ പകുതിപ്പേരും വർഷത്തിൽ 6 മുതൽ 12 ലക്ഷംവരെ വരുമാനമുണ്ടാക്കുന്നു. വ്യവസായവളർച്ച തിരിച്ചറിഞ്ഞ് 42% രക്ഷിതാക്കൾ ഗെയിമിംഗ് ഹോബിയായി അംഗീകരിക്കുന്നുണ്ട്. എന്നാൽ ഗെയിമിംഗിന്റെ കരിയർ സ്ഥിരതയെക്കുറിച്ചും സാമൂഹികമായ ഒറ്റപ്പെടൽ സാദ്ധ്യതയെക്കുറിച്ചും രക്ഷിതാക്കൾ ആശങ്കാകുലരാണ്.
61% ആളുകൾക്ക് ഇന്ത്യയിലെ ഗെയിംമിംഗ് കോഴ്‌സുകളെക്കുറിച്ച് അറിവില്ലെന്ന് പഠനം വെളിപ്പെടുത്തുന്നു. 15 ഇന്ത്യൻ നഗരങ്ങളിലെ 3000 ഗെയിമർമാരെ ഉൾപ്പെടുത്തിയാണ് എച്ച്.പി പഠനം നടത്തിയത്. 'ആഗോളതലത്തിൽ ഏറ്റവും മികച്ച മൂന്ന് പി.സി ഗെയിമിംഗ് രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ ഉയർന്നുവരുമ്പോൾ ഗെയിമർമാരെ ശാക്തീകരിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് എച്ച്.പി ഇന്ത്യ മാർക്കറ്റ് സീനിയർ വൈസ് പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ ഇപ്‌സിത ദാസ്ഗുപ്ത പറഞ്ഞു. ഇ സ്‌പോർട്സ് മാനേജ്‌മെന്റിനെയും ഗെയിം ഡെവലപ്‌മെന്റിനെയുംകുറിച്ചുള്ള സൗജന്യ ഓൺലൈൻ പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമായ എച്ച്.പി ഗെയിമിംഗ് ഗാരേജ് അവതരിപ്പിച്ചതായും എച്ച്.പി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |