ന്യൂഡൽഹി: അഞ്ച് വർഷത്തിനുള്ളിൽ മികച്ച 500 കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇന്റൺഷിപ്പിന് അവസരം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 2024 - 25 ലേക്കുള്ള ബഡ്ജറ്റ് അവതരിപ്പിക്കവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
പുതിയ പദ്ധതിയുടെ കീഴിൽ 5,000 രൂപ ഇന്റേൺഷിപ്പ് അലവൻസ് നൽകുമെന്നും മന്ത്രി അറിയിച്ചു. ഇന്റേൺഷിപ്പിന് സൗകര്യമൊരുക്കുന്ന കമ്പനികൾ ഇന്റേണുകളെ പരിശീലിപ്പിക്കുന്നതിനുള്ള ചെലവ് വഹിക്കുകയും അവരുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ട് ഇതിനായി ഉപയോഗിക്കുകയും ചെയ്യാമെന്ന് നിർമല സീതാരാമൻ വ്യക്തമാക്കി.
ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇ പി എഫ് എൻറോൾമെന്റ് പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ വർക്കിംഗ് വിമൺ ഹോസ്റ്റലുകൾ കൊണ്ടുവരുമെന്നും ധനമന്ത്രി അറിയിച്ചു. വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1.48 ലക്ഷം കോടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കാൻസറിനുള്ള മൂന്ന് മരുന്നുകളുടെയും നിരക്കും കുറയും. സ്വർണം, വെള്ളി കാർഷിക അനുബന്ധ മേഖലയ്ക്കായി 1.52 ലക്ഷം കോടിരൂപ വിനിയോഗിക്കും.12 വ്യവസായ പാർക്കുകൾ കൂടി ഉടൻ യാഥാർത്ഥ്യമാക്കുമെന്നാണ് പ്രഖ്യാപനം.
കാർഷിക മേഖലയിലും നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കാർഷിക ഗവേഷണം കൃത്യമായി പരിശോധിക്കും. നബാർഡുവഴി കർഷകർക്ക് കൂടുതൽ സഹായം നൽകും.കാർഷിക മേഖലയിൽ ഡിജിറ്റലൈസേഷൻ നടപ്പിലാക്കും. ഇതിന് സംസ്ഥാനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. ആന്ധ്രയിലെ കർഷകർക്ക് പ്രത്യേക സഹായം.പച്ചക്കറി ഉത്പാദനവും സംഭരണവും ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |