താനെ: ഭക്ഷണത്തിന് രുചി കുറഞ്ഞുപോയതിന്റെ പേരിൽ 55കാരിയെ മകൻ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിലാണ് സംഭവം.
വീട്ടിലെ ഓരോ പ്രശ്നങ്ങളുടെ പേരിൽ അമ്മയും മകനും തമ്മിൽ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇവർ തമ്മിൽ വഴക്കിട്ടിരുന്നു. ഭക്ഷണത്തിന് രുചി പോരെന്ന് പ്രതി പരാതിപ്പെട്ടതായും എഫ്‌ഐആറിൽ പറഞ്ഞിട്ടുണ്ട്. തുടർന്ന് കോപാകുലനായ ഇയാൾ അമ്മയുടെ കഴുത്തിൽ അരിവാൾ കൊണ്ട് ആക്രമിച്ചു. കുഴഞ്ഞുവീണ സ്ത്രീ ഉടൻ തന്നെ മരിച്ചു. സമീപവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അടുത്തുള്ള സർക്കാർ ആശുപത്രിയിലേയ്‌ക്ക് മാറ്രി.
കൃത്യത്തിന് ശേഷം പ്രതി അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. തുടർന്ന് ബന്ധുക്കൾ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതിനാൽ പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമം 302 (കൊലപാതകം) പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |