കൊച്ചി: ഹിണ്ടൻബർഗിന്റെ റിപ്പോർട്ടുകൾ അവസാന നിലപാടല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതോടെ ഇന്നലെ അദാനി കമ്പനികളുടെ ഓഹരികൾ വൻ മുന്നേറ്റം കാഴ്ചവെച്ചു. ആരോപണങ്ങൾ പൂർണമായും മുഖവിലയ്ക്ക് എടുക്കാനാകില്ലെന്നും നിയന്ത്രണ ഏജൻസിയായ സെബിയുടെ റിപ്പോർട്ടാണ് ആശ്രയിക്കാൻ കഴിയുകയെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ് അദാനിയുടെ കമ്പനികളിൽ മികച്ചനിക്ഷേപ താത്പര്യം സൃഷ്ടിച്ചത്.
അദാനി ടോട്ടൽ ഗ്യാസിന്റെ ഓഹരികളാണ് ഇന്നലത്തെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. കമ്പനിയുടെ ഓഹരി വില 19.62 ശതമാനം ഉയർന്ന് 642 രൂപയിലെത്തി. അദാനി ഗ്യാസിന്റെ വിപണി മൂല്യത്തിൽ ഇന്നലെ മാത്രം 67,000 കോടി രൂപയുടെ വർദ്ധനയാണുണ്ടായി.അദാനി എനർജി സൊലൂഷൻസിന്റെ ഓഹരി വില 13 ശതമാനം ഉയർന്ന് 824.5 രൂപയിലെത്തി. അദാനി ഗ്രീൻ എനർജിയുടെ ഓഹരി വില എട്ടു ശതമാനം ഉയർന്ന് 1011.5 രൂപയിലെത്തി. അദാനി പവറിന്റെ ഓഹരി വില ഏഴു ശതമാനം വർദ്ധനയോടെ ഒരു വർഷത്തിനിടെയിലെ ഉയർന്ന നിരക്കായ 423.15 രൂപയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |