രക്ഷാപ്രവർത്തനത്തിന് തായ്ലൻഡിലെ വിദഗ്ദ്ധരുടെ ഉപദേശവും ഇന്ത്യ തേടിയിരുന്നു. 2018ൽ തായ്ലൻഡിലെ താം ലുവാംഗ് ഗുഹയിൽ കുടുങ്ങിയ ഫുട്ബോൾ ടീമിലെ 12 കുട്ടികളെയും 25കാരനായ പരിശീലകനെയും 18 ദിവസത്തിന് ശേഷം അതിസാഹസികമായി പുറത്തെത്തിക്കാൻ സഹായിച്ച ഒരു സ്ഥാപനവുമായാണ് ആശയവിനിമയം നടത്തിയത്. ആധുനിക ലോകത്തെ ഏറ്റവും വലിയ രക്ഷാപ്രവർത്തനങ്ങളിൽ ഒന്നായിരുന്നു അത്.
താം ലുവാംഗ് ഗുഹാ അപകടം - 2018
വടക്കൻ തായ്ലൻഡിലെ ചിയാംഗ് റായ് പ്രവിശ്യയിലാണ് താം ലുവാംഗ് നാംഗ് നോൺ ഗുഹാ ശൃംഖല
ജൂൺ 23ന് ഒരു ഫുട്ബോൾ ടീമിലെ 11 - 16 വയസുള്ള 12 കുട്ടികളും പരിശീലകനും ഗുഹയിൽ പ്രവേശിച്ചു
ശക്തമായ മഴയിൽ ഗുഹയിൽ വെള്ളം കയറി. സംഘം ഗുഹയിൽ കുടുങ്ങി
ജലനിരപ്പുയർന്നതും ശക്തമായ ഒഴുക്കും രക്ഷാപ്രവർത്തനം തടസപ്പെടുത്തി
ഒരാഴ്ചയിലേറെ പുറംലോകവുമായി ബന്ധമില്ലാതെ കഴിഞ്ഞു. ഗുഹാ ഭിത്തിയിൽ നിന്നുള്ള വെള്ളം കുടിച്ച് അതിജീവിച്ചു
ജൂലായ് 2ന് ഇവരെ കണ്ടെത്തി. വെള്ളവും ചെളിയും നിറഞ്ഞ ഇടുങ്ങിയ ഗുഹകളിലൂടെ നീങ്ങിയ ജോൺ വൊലാൻഥൻ, റിക്ക് സ്റ്റാന്റൺ എന്നീ ബ്രിട്ടീഷ് ഡൈവർമാരാണ് കണ്ടെത്തിയത്. ഗുഹാ മുഖത്ത് നിന്ന് 4 കിലോമീറ്റർ ഉള്ളിൽ ഒരു പാറയിലായിരുന്നു സംഘം. ഭക്ഷണവും വെള്ളവും മറ്റും എത്തിച്ചു
മഴ ശമിച്ചതോടെ ഗുഹയിലെ വെള്ളം പമ്പ് ചെയ്ത് മാറ്റി ദൗത്യസംഘം ഉള്ളിലേക്ക് നീങ്ങി
ജൂലായ് 8നും 10നും ഇടയിൽ എല്ലാവരെയും പുറത്തെത്തിച്ചു
100ലേറെ ഡൈവർമാരും വിദേശ ഏജൻസി പ്രതിനിധികളും 2,000ത്തിലേറെ സൈനികരുമടക്കം 10,000 പേർ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായി
ജൂലായ് 6ന് രക്ഷാപ്രവർത്തനത്തിനിടെ തായ് നേവിയുടെ ദൗത്യസംഘാംഗമായ സമൻ കുനാൻ ( 38 ) ശ്വാസംമുട്ടി മരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |