സാന്റിയാഗോ: ചിലിയിലെ സ്വർണഖനിയിൽ കുടുങ്ങിയ 33പേരെ
69 ദിവസത്തിനുശേഷം രക്ഷപ്പെടുത്തിയത് ലോകംകണ്ട അതിജീവനത്തിന്റെ മറ്റൊരു മുഖം.
2010ൽ ആഗസ്റ്റ് 5നാണ് അറ്റക്കാമ മരുഭൂമിയിൽ അഞ്ച് കിലോമീറ്റർ താഴ്ചയിൽ സാൻഹൊസെയിൽ അവർ കുടുങ്ങിയത്.
വൻ പാറക്കഷണങ്ങൾ വീണ് വഴിഅടയുകയായിരുന്നു. 700 മീറ്ററോളമാണ് അടഞ്ഞുപോയത്. തൊഴിലാളികൾ ജീവനോടെയുണ്ടോ എന്നുപോലും അറിയാൻ പറ്റാത്ത അവസ്ഥ. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അടക്കമുള്ളവ സഹായത്തിനെത്തി. തുരങ്കം നിർമ്മിച്ച് ഒക്ടോബർ 13ന് പ്രത്യേകം രൂപകൽപ്പനചെയ്ത പേടകത്തിൽ തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തെത്തിച്ചു. ലോകമെമ്പാടുമുള്ള 53 ലക്ഷംപേർ രക്ഷാപ്രവർത്തനം ലൈവ് സ്ട്രീമിങ്ങിലൂടെ നേരിട്ടുകണ്ടു. 20 മില്യൺ (രണ്ട് കോടി രൂപ) അമേരിക്കൻ ഡോളറാണ് രക്ഷാപ്രവർത്തനത്തിന് ചെലവായത്. അതിനുശേഷം ഖനികളിൽ പ്രത്യേക സുരക്ഷാ നിയമങ്ങൾ ബാധകമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |