ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനത്തിലെ വലിയ ശക്തിയായിരുന്നു തുരങ്ക നിർമ്മാണ വിദഗ്ദ്ധനായ ഓസ്ട്രേലിയൻ സ്വദേശി പ്രൊഫ. ആർനോൾഡ് ഡിക്സ്. ഇന്ത്യയുടെ ക്ഷണപ്രകാരം ദൗത്യസ്ഥലത്ത് എത്തിയത് നവംബർ 20ന്.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും വേഗത്തിലും എളുപ്പത്തിലുമാക്കാൻ അദ്ദേഹം രാപ്പകൽ ശ്രമിച്ചു. നിർദ്ദേശങ്ങൾ നൽകി. സാങ്കേതിക പദ്ധതികൾ ആവിഷ്കരിക്കുന്നതിനിടെയിലും രക്ഷാപ്രവർത്തകർക്കും തൊഴിലാളികളുടെ കുടുംബത്തിനും ആത്മവിശ്വാസവും പ്രതീക്ഷയും നൽകാൻ അദ്ദേഹം ശ്രദ്ധിച്ചു.
ക്രിസ്മസിന് മുമ്പ് എല്ലാ തൊഴിലാളികളെയും പുറത്തെത്തിക്കുമെന്ന് ഉറപ്പ് നൽകി
ടണൽ സേഫ്റ്റി ആൻഡ് ഡിസാസ്റ്റർ ഇൻവെസ്റ്റിഗേഷൻ വിദഗ്ദ്ധൻ
ലോകത്തിന്റെ പല ഭാഗങ്ങളിൽ അതിസങ്കീർണമായ നിരവധി രക്ഷാദൗത്യങ്ങളിലെ പങ്കാളി
അറിയപ്പെടുന്ന ജിയോളജിസ്റ്റ്, എൻജിനിയർ, അഭിഭാഷകൻ
തുരങ്കങ്ങളുടെ നിർമ്മാണവും സുരക്ഷയും സംബന്ധിച്ച അറിവ്
മൂന്ന് പതിറ്റാണ്ടായി മേഖലയിൽ സജീവം
ടണൽ സുരക്ഷയിലും ദുരന്ത നിവാരണ മാർഗങ്ങളിലും മികച്ച പരിജ്ഞാനം
അനുയോജ്യമായ രക്ഷാ മാർഗങ്ങളും സംവിധാനങ്ങളും നിർദ്ദേശിക്കുന്നതിൽ പ്രാവീണ്യം
ജനീവ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ടണലിംഗ് അണ്ടർഗ്രൗണ്ട് സ്പേസിന്റെ പ്രസിഡന്റ്
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടി
പ്രാർത്ഥനയോടെ ഡിക്സ്
തൊഴിലാളികളുടെ രക്ഷയ്ക്കായി കവാടത്തിന് സമീപമുള്ള ചെറിയ താത്കാലിക ആരാധനാലയത്തിൽ നടന്ന പ്രാർത്ഥനകളിൽ ഡിക്സും പങ്കെടുത്തു. ഹിമാലയൻ നിരകളിലെ പൂക്കളുമായി ഡിക്സ് എത്തും. ഗ്രാമീണർക്കും തൊഴിലാളികളുടെ കുടുംബങ്ങൾക്കുമൊപ്പം ക്ഷേത്രത്തിലെത്തി നിലത്തിരുന്ന് പ്രാർത്ഥിച്ചു. ' ബാബ ബോഖ് നാഗ് ജി ' എന്ന് ഗ്രാമീണർ വിളിക്കുന്ന ആരാധനാ മൂർത്തിയുടെ ക്ഷേത്രമാണിത്.
തൊഴിലാളികളെ രക്ഷപെടുത്തിയ ശേഷവും അദ്ദേഹം ഇവിടെയെത്തി പ്രാർത്ഥിച്ചു. ദൗത്യം ഒരു അദ്ഭുതത്തിന് സാക്ഷ്യം വഹിച്ചെന്നും ക്ഷേത്രത്തിലെത്തിയത് നന്ദിയറിയിക്കാനാണെന്നും അദ്ദേഹം ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
ഇന്ത്യൻ അധികൃതരുടെ അദ്ഭുതകരമായ നേട്ടം. ഓസ്ട്രേലിയൻ പ്രൊഫസർ ആർനോൾഡ് ഡിക്സ് ദൗത്യത്തിൽ പങ്കാളിയായതിൽ അഭിമാനിക്കുന്നു.
- ആന്റണി ആൽബനീസ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |