ന്യൂഡൽഹി: കള്ളപ്പണ കേസുകളിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചനാക്കുറ്റം ചുമത്തുന്നതിൽ വ്യക്തത വരുത്തി സുപ്രീംകോടതി. കള്ളപ്പണം തടയൽ നിയമത്തിൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങൾക്കല്ലാതെ ഗൂഢാലോചനാക്കുറ്റം ചുമത്താനാകില്ല. ഇ.ഡി മറിച്ചൊരു നിലപാടെടുക്കുന്നത് നിയമത്തെ അർത്ഥശൂന്യമാക്കുമെന്ന് ജസ്റ്റിസ് അഭയ് എസ്. ഓക അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കള്ളപ്പണക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബംഗളൂരുവിലെ അലയൻസ് സർവകലാശാല വി.സി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സർവകലാശാല ഫണ്ടുകളിൽ തിരിമറി നടത്തിയെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |