ബംഗളൂരു: നഗരത്തിലെ 15ഓളം സ്‌കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചെന്ന് പൊലീസ്. ഇ-മെയിലിലൂടെയാണ് നഗരത്തിലെ പ്രധാന സ്‌കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. സംഭവത്തെ തുടർന്ന് ബോംബ് സ്‌ക്വാഡ് അടക്കമുള്ളവർ ചേർന്ന് പരിശോധന നടത്തുകയാണ്. പ്രാഥമിക അന്വേഷണത്തിൽ ഭീഷണി സന്ദേശം വ്യാജമാണെന്നാണ് കരുതുന്നതെന്ന് ബംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു. സന്ദേശത്തിൽ പറയുന്ന എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'2022ലും 15 സ്‌കൂളിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. അന്ന് വിവിധ സംഘങ്ങളായി ഓരോ സ്‌കൂളിലും പരിശോധന നടത്തി. എന്നാൽ സംശയാസ്ദപമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇപ്പോഴത്തെ സംഭവവും വ്യാജമാണെന്നാണ് കരുതുന്നത്. പരിഭ്രാന്തിയുടെ ആവശ്യമില്ല. നഗരം സുരക്ഷിതമാണ്'- കമ്മിഷണർ പറഞ്ഞു.
ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ സ്‌കൂൾ അധികൃതർ പൊലീസിനെ വിവരം അറിയിക്കുകായിരുന്നു. ഡോഗ് സക്വാഡ്, ബോംബ് സ്‌ക്വാഡ് അടക്കമുള്ളവരാണ് പരിശോധന നടത്തിയത്. ഡിസംബർ ഒന്നിന് രാവിലെ ഏഴ് മണിയോടെയാണ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശം ലഭിച്ചതിന് പിന്നാലെ സ്‌കൂൾ മാനേജ്‌മെന്റ് രക്ഷിതാക്കളെ വിവരം അറിയിക്കുകയും കുട്ടികളുടെ സ്‌കൂളിലേക്കുള്ള വരവ് തടയുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |