ഉത്തരകാശി: ഉത്തരാഖണ്ഡ് ടണലിൽ നിന്ന് രക്ഷപ്പെടുത്തിയ തൊഴിലാളികൾ വീടുകളിലേക്ക് മടങ്ങുന്നു. 48 മണിക്കൂർ നിരീക്ഷണത്തിനു ശേഷം ഒരാൾ ഒഴികെ എല്ലാവരെയും ഡിസ്ചാർജ്ജ് ചെയ്തു. 41 തൊഴിലാളികളും പൂർണ ആരോഗ്യവാന്മാരാണെന്ന് എയിംസ് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ ഒരാൾക്ക് കുറച്ചുകൂടി പരിശോധനകൾ ആവശ്യമുള്ളതിനാൽ ഡിസ്ചാർജ് ചെയ്തിട്ടില്ല.
എല്ലാവരെയും വീടുകളിലെത്തിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കി. ജാർഖണ്ഡും ഒഡീഷയും അവിടെ നിന്നുള്ള തൊഴിലാളികൾക്കായി പ്രത്യേക വിമാനങ്ങൾ ക്രമീകരിച്ചു. ജാർഖണ്ഡ് സ്വദേശികൾ കഴിഞ്ഞ ദിവസം തന്നെ ഡൽഹിയിലേക്ക് പുറപ്പെട്ടിരുന്നു. ഹിമാചൽപ്രദേശ് സ്വദേശിയെ പിതാവ് വന്ന് കൊണ്ടുപോയി. അതിനിടെ ചില തൊഴിലാളികളുടെ കുടുംബാംഗങ്ങൾ സിൽക്യാരയിൽ ഒത്തുകൂടി.
ആദിത്യനാഥ് സന്ദർശിച്ചു
രക്ഷപ്പെട്ട ഉത്തർപ്രദേശ് തൊഴിലാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദർശിച്ചു. എട്ട് തൊഴിലാളികളുടെയും ആരോഗ്യവിവരങ്ങൾ ചോദിച്ചറിഞ്ഞു. ഋഷികേസിൽ നിന്ന് ഇന്നലെ രാവിലെയാണ് എട്ട് പേർ ലക‌്നൗവിൽ എത്തിയത്. ഷാളുകളും മറ്റ് ഉപഹാരങ്ങളും അദ്ദേഹം തൊഴിലാളികൾക്ക് നൽകി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രമത്തെ ആദിത്യനാഥ് അഭിനന്ദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിക്ക് നന്ദിയും അറിയിച്ചു.
കേജ്‌രിവാൾ സന്ദർശിച്ചു
രക്ഷാദൗത്യത്തിലുൾപ്പെട്ട റാറ്ര് ഹോൾ മൈനിംഗ് വിദഗ്ദ്ധരുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ കൂടിക്കാഴ്‌ച നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |