ന്യൂഡൽഹി: മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഡിസംബർ നാലിലേക്ക് മാറ്റിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങൾക്കൊപ്പം നാളെ ഫലം പ്രഖ്യാപിക്കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.
ഞായറാഴ്‌ച വോട്ടെണ്ണൽ നടത്തുന്നതിൽ ക്രിസ്‌ത്യൻ ഭൂരിപക്ഷ സംസ്ഥാനത്തെ നിരവധി ക്രൈസ്‌തവ സംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. മിസോറാം എൻ.ജി.ഒ കോർഡിനേഷൻ കമ്മിറ്റി (എൻ.ജി.ഒ.സി.സി) പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
വോട്ടെണ്ണൽ തീയതി മാറ്റണമെന്ന് അഭ്യർത്ഥിച്ച് സംസ്ഥാനത്തെ വിവിധ ഗ്രൂപ്പുകളിൽ ലഭിച്ച നിവേദനങ്ങൾ പരിഗണിച്ചാണ് തീരുമാനമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ മുൻ നിശ‌്ചയ പ്രകാരം നടക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |