ന്യൂഡൽഹി: യുവാവിനെ പിന്തുടർന്ന് റോഡരികിൽ വച്ച് ക്രൂരമായി മർദ്ദിച്ച് അക്രമികൾ. ന്യൂഡൽഹിയിലെ ആദർശ് നഗറിൽ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് വിവരം പുറത്തുവന്നത്. രണ്ട് പേർ ഒരു യുവാവിനെ കത്തിയുപയോഗിച്ചും കനമുളള കല്ലുകൾ കൊണ്ടും മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
യുവാവിനെ പിന്തുടർന്നെത്തിയ അക്രമികൾ ഒരു വീടിന് മുൻപിലാണ് കൃത്യം നടത്തിയത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ യുവാവ് വീടിന് മുൻപിൽ വീഴുകയായിരുന്നു. അക്രമികളിലൊരാൾ യുവാവിനെ നിലത്തിട്ട് ചവിട്ടാൻ തുടങ്ങി. വേറൊരാൾ കത്തിയുപയോഗിച്ച് യുവാവിനെ കുത്താൻ ശ്രമിച്ചു. ശേഷം പരിസരത്ത് കിടന്ന കനമുളള കല്ലുകളുപയോഗിച്ചും ടൈൽസ് കഷണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ആദർശ് നഗറിനടുത്തുളള ഒരു സ്‌കൂളിന് സമീപത്തായിരുന്നു ആക്രമം. സംഭവം നടക്കുമ്പോൾ റോഡിൽ ഒരുപാട് വിദ്യാർത്ഥികളും നാട്ടുകാരും ഉണ്ടായിരുന്നു .പക്ഷെ യുവാവിനെ രക്ഷിക്കാൻ ആരും തയ്യാറാകാത്തതും പ്രചരിക്കുന്ന വീഡിയോയിൽ ഉണ്ട്. മർദനമേറ്റ യുവാവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവാവ് ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് കമ്മീഷണർ ജിതേന്ദ്ര മീണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |